ഗുവാഹത്തി: അസമിൽ ഹിമന്ദ ബിശ്വ ശർമ്മ മുഖ്യമന്ത്രിയാകും. ബിജെപി നിയമസഭ കക്ഷിയോഗത്തിലായിരുന്നു തീരുമാനം.
സർബാനന്ദ സോനോവാളാണ് ഹിമന്ദ ബിശ്വ ശർമ്മയുടെ പേര് മുഖ്യമന്ത്രി സ്ഥാനത്തേക്ക് നിർദേശിച്ചത്. സത്യപ്രതിജ്ഞ നാളെ നടക്കും. സർക്കാർ
രൂപീകരിക്കാനുള്ള അവകാശവാദമുന്നയിച്ച് നാല് മണിക്ക് ബിജെപി ഗവർണറെ കാണും.
2016 ലാണ് അസം സംസ്ഥാനത്തിൻറെ അധികാരത്തിലേക്ക് ബിജെപി കടന്ന് വരുന്നത്. സർബാനന്ദ
സോനോവാൾ ആയിരുന്നു ബിജെപിയുടെ മുഖ്യമന്ത്രി. 126 അംഗ നിയമസഭയിൽ അഞ്ച് വർഷത്തെ
ഭരണത്തിന് ശേഷം നടന്ന തെരഞ്ഞെടുപ്പിൽ എൻഡിഎ എഴുപത്തിയഞ്ചും കോൺഗ്രസ് സഖ്യത്തിന് അൻപതും
സീറ്റുമാണ് നേടിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക