കോവിഡ് മഹാമാരി രാജ്യത്തെയാകെ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്. പുതിയ കമ്പനികളുടെ രജിസ്ട്രേഷനിൽ രാജ്യത്ത് വലിയ ഇടിവുണ്ടായെന്നാണ് റിപ്പോർട്ടുകൾ. ഏപ്രില്‍ മാസം 27 ശതമാനം ഇടിവുണ്ടായെന്നാണ് വിവരം. പക്ഷെ കഴിഞ്ഞ വർഷം ഏപ്രിൽ മാസത്തെ രജിസ്ട്രേഷനുമായി താരതമ്യം ചെയ്യുമ്പോൾ നാലു മടങ്ങ് വർധനവുണ്ടായതായും റിപ്പോർട്ടുകൾ പറയുന്നു. 2020 ഏപ്രിലില്‍ 3209 കമ്പനികളാണ് രജിസ്റ്റര്‍ ചെയ്തതെങ്കിൽ ഈ വര്‍ഷം 12,554 എണ്ണമായി അതുയർന്നുവെന്നാണ് കണക്കുകൾ.
ഇനിയും കോവിഡ് വ്യാപനം തുടരുകയാണെങ്കിൽ 2022 സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ പാദത്തില്‍ പുതിയ കമ്പനികളുടെ രജിസ്ട്രേഷനുകള്‍ കുറയാനാണ് സാധ്യത. ന്യൂഡല്‍ഹി, മുംബൈ, പൂനെ, ബെംഗളൂരു, ചെന്നൈ, കൊല്‍ക്കത്ത തുടങ്ങി ആറ് പ്രധാന നഗരങ്ങളില്‍ കോവിഡ് വ്യാപനം രൂക്ഷമായിരിക്കുന്ന സാഹചര്യത്തില്‍ രാജ്യത്തെ വ്യവസായ പ്രവര്‍ത്തനങ്ങള്‍ കുറഞ്ഞിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക