തിരുവനന്തപുരം: സ്വർണക്കടത്ത് കേസിൽ കേന്ദ്ര ഏജൻസികൾക്കെതിരായ ജുഡീഷ്യൽ അന്വേഷണത്തിൽ സംസ്ഥാന സർക്കാർ വിജ്ഞാപനം പുറത്തിറക്കി. അന്വേഷണത്തിന്റെ പരിഗണനാ വിഷയങ്ങൾ നിശ്ചയിച്ച് റിട്ട. ജസ്റ്റിസ് വി കെ മോഹനന്റെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുക. ആറു മാസമാണ് അന്വേഷണത്തിന്റെ കാലാവധി നിശ്ചയിച്ചിരിക്കുന്നത്.
മുഖ്യമന്ത്രിയെ പ്രതിചേർക്കാൻ ഗൂഡാലോചന നടന്നുവെന്ന സ്വപ്നാ സുരേഷിൻറെ ശബ്ദരേഖ, മന്ത്രിമാരെയും സ്പീക്കറെയും പ്രതിയാക്കാൻ ശ്രമം ഉണ്ടായെന്ന് കാണിച്ച് സന്ദീപ് നായർ എറണാകുളം ജില്ലാ സെഷൻസ് ജഡ്ജിക്ക് കത്ത് നൽകിയത് എന്നിവയാണ് ജസ്റ്റിസ് വി കെ മോഹൻ കമ്മീഷൻറെ പരിഗണനാ വിഷയങ്ങൾ. കേസിൽ ഉന്നത നേതാക്കളെ പ്രതിചേർക്കാൻ ഗൂഡാലോചന നടന്നെങ്കിൽ ഇതിന് പിന്നിൽ ആരാണെന്നും കണ്ടെത്തണമെന്നതും കമ്മീഷൻറെ മുന്നിലുണ്ട്.
സ്വർണ്ണക്കടത്തിലും ഡോളർ കടത്തിലും വിവിധ കേന്ദ്ര ഏജൻസികൾ സംസ്ഥാന സർക്കാറിനെ വരിഞ്ഞുമൂറുക്കിയപ്പോൾ പ്രതിരോധം എന്ന നിലക്കാണ് സംസ്ഥാനം തിരിച്ചും അന്വേഷണം പ്രഖ്യാപിച്ചത്.
തെരഞ്ഞെടുപ്പ് കാലത്ത് സർക്കാർ സ്വീകരിച്ച ആ നിലപാട് ജനങ്ങൾക്കിടയിൽ കേന്ദ്ര ഏജൻസികളുടെ നടപടിയെ സംശയത്തിൻറെ നിഴലിലാക്കാൻ ഇത് സഹായിച്ചെന്നാണ് സർക്കാർ വിലയിരുത്തൽ. സമാന വിഷയത്തിൽ ഇഡിക്കെതിരായെ ക്രൈം ബ്രാഞ്ച് അന്വേഷണം തുടരുന്നതിനിടെയാണ് ജൂഡീഷ്യൽ അന്വേഷണ നടപടിയും വേഗത്തിലാക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക