പഞ്ചാബിലെ ജലന്ധറിൽ കോവിഡ് ബാധിച്ച് മരിച്ച മകളുടെ മൃതദേഹം പിതാവ് സംസ്കരിക്കാൻ കൊണ്ടുപോയത് തോളിലേറ്റി.എന്തുകൊണ്ട് ഇങ്ങനെ ചെയ്യേണ്ടിവന്നുവെന്ന ചോദ്യത്തിന് ദിലീപ് എന്ന ആ പിതാവ് നൽകുന്ന മറുപടി ഇതാണ്..”ഞാൻ ദരിദ്രനാണ്. കയ്യിൽ പണമില്ല. ആരും എന്നെ സഹായിക്കാൻ വന്നില്ല.
അതുകൊണ്ട് മകളുടെ മൃതദേഹം ശ്മശാനത്തിലേക്ക് തോളിൽ ചുമന്നു കൊണ്ടുപോയി. അമൃത്സറിൽ ചികിത്സയിലായിരുന്നു അവൾ. ഒരു ബെഡ് ഷീറ്റിൽ പൊതിഞ്ഞാണ് അവളുടെ മൃതദേഹം എനിക്ക് കിട്ടിയത്. ഞാൻ മകളുടെ മൃതദേഹവുമായി ജലന്ധറിലെത്തി. ഒരാൾ തന്ന 1000 രൂപ കൊണ്ടാണ് അന്ത്യകർമങ്ങൾ ചെയ്തത്”.
മെയ് 9നാണ് മകൾ മരിച്ചതെന്ന് ആ അച്ഛൻ പറഞ്ഞു. മെയ് 10ന് മകനോടൊപ്പമാണ് ആ അച്ഛൻ മൃതദേഹം സംസ്കരിക്കാനായി തോളിൽ ചുമന്ന് നടന്നത്. ആ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുകയാണ്.
കോവിഡ് ബാധിച്ച് മരിച്ച പ്രിയപ്പെട്ടവരുടെ മൃതദേഹം സംസ്കരിക്കാൻ പണമില്ലാതെ, രോഗം പകരുമെന്ന് ഭയന്ന് ആരും സഹായിക്കാനില്ലാതെ സ്വയം ചുമന്നു കൊണ്ടുപോകേണ്ടിവന്ന നിരവധി ദാരുണ ദൃശ്യങ്ങൾ ഈ കോവിഡ് കാലത്ത് സോഷ്യൽ മീഡിയയിൽ എത്തുകയുണ്ടായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക