കോവിഡ് വാക്സിനേഷൻ നടത്തിയ 97.38 ശതമാനം പേരും രോഗ ബാധയിൽനിന്ന് സംരക്ഷിക്കപ്പെടുന്നെന്ന് റിപ്പോർട്ട്.
കോവിഡ് വാക്സിൻ സ്വീകരിച്ച ശേഷം കോവിഡ് ബാധിച്ചവരിൽ 0.06 ശതമാനം പേർക്ക് മാത്രമാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചുള്ള ചികിത്സ ആവശ്യമായി വന്നതെന്നും പഠനത്തിൽ പറയുന്നു.
ഡൽഹി ഇന്ദ്രപ്രസ്ഥ അപ്പോളോ ആശുപത്രി നടത്തിയ നിരീക്ഷണ പഠനത്തിലാണ് ഇക്കാര്യം തെളിഞ്ഞത്. കോവിഡ് -19 ന്റെ ‘ബ്രേക്ക് ത്രൂ ഇൻഫെക്ഷൻ’ (വാക്സിനേഷനുശേഷമുള്ള അണുബാധകൾ) വിലയിരുത്തുന്നതിനായി പഠന ഫലങ്ങൾ ആശുപത്രി പുറത്തുവിട്ടു.
വാക്സിനേഷന്റെ ആദ്യ 100 ദിവസം വാക്സിൻ ലഭിച്ചവരെയാണ് ഇതിനായി തിരഞ്ഞെടുത്തത്. പഠനത്തിലെ കണ്ടെത്തലുകൾ സൂക്ഷ്മ അവലകോനത്തിന് ശേഷം മെഡിക്കൽ ജേണലിൽ പ്രസിദ്ധീകരിക്കും.
3235 ആരോഗ്യ പ്രവർത്തകരിലാണ് പഠനം നടത്തിയത്. ഇതിൽ 85 പേർക്ക് കോവിഡ് ബാധിച്ചു. അതിൽ തന്നെ 65 പേർ രണ്ട് ഡോസ് വാക്സിനും 25 പേർ ഒരു ഡോസും എടുത്തവരായിരുന്നു.
സ്ത്രീകളാണ് കോവിഡ് ബാധിച്ചവരിൽ അധികവും. പ്രായം അതിൽ ഒരു ഘടകമായി കാണാനായില്ലെന്നും പഠനം പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക