കുറച്ച് ദിവസങ്ങളായി സോഷ്യല്‍ മീഡിയയിലെ ചര്‍ച്ചാ വിഷയമാണ് നടന് ബാലയെയും ഗായിക അമൃത സുരേഷിനേയും കുറിച്ചുള്ള വാര്‍ത്തകള്‍.
അമൃത മകളെ ബാലയെ കാണിക്കുന്നില്ലെന്ന് ആരോപിച്ച് ഒരു യൂട്യൂബ് ചാനലിലൂടെ ഇരുവരുടെയും ഫോണ്‍ കോളിന്റെ ഓഡിയോ ക്ലിപ്പ് എത്തിയതോടെയാണ് സംഭവങ്ങള്‍ക്ക് തുടക്കം. പിന്നാലെ ചാനലിനെതിരെ അമൃത രംഗത്ത് വന്നതോടെയാണ് സംഭവത്തിന്റെ തുടക്കമാകുന്നത്.
എന്നാല്‍ ഇപ്പോഴിതാ ഒരു വീഡിയോ ഫെയ്സ്ബുക്കില്‍ പങ്കുവെച്ചിരിക്കുകയാണ് ബാല. കൊവിഡ് കാലത്ത് നിരവധിപേര്‍ക്ക് തനിക്ക് സഹായമെത്തിക്കാനായെന്നും എല്ലാവര്ക്കും നന്ദിയെന്നും അദ്ദേഹം വീഡിയോയില്‍ പറഞ്ഞിരിക്കുകയാണ്. എന്നാല്‍ ഒരു വിവാദമുണ്ടായപ്പോള്‍ അതില്‍ കൂടുതല്‍ ആളുകളാണ് നെഗറ്റീവ് കമന്റുകളുമായി രംഗത്തെത്തിയത്.
‘ഞാനിപ്പോള്‍ ചെന്നൈയിലാണ്. അമ്മയെ നോക്കാനായെത്തിയതാണ്. അമ്മ സുഖമായിരിക്കുന്നു. കുറച്ചുപേരെങ്കിലും അമ്മയ്ക്കായി പ്രാര്‍ഥിച്ചു. അവര്‍ക്ക് നന്ദി. മുഖം കാണിക്കാതെ നെഗറ്റീവ് അടിക്കുന്നവരോട് എനിക്ക് ചിലത് പറയാനുണ്ട്.
ഞാന്‍ ശക്തമായി കേരളത്തിലേക്ക് തിരിച്ചു വരും. നല്ല കാര്യങ്ങള്‍ ഇനിയും ചെയ്യും. നിങ്ങളെക്കെന്നെ തടയനാകില്ല. നെഗറ്റീവ് കാര്യങ്ങള്‍ ഇടും മുമ്പ് ഓര്‍ക്കേണ്ട ചിലതുണ്ട്’.
‘നിരവധി പേര്‍ക്ക് ഹൃദയ ശസ്ത്രക്രിയ, വൃക്ക മാറ്റിവയ്ക്കല്‍, സ്പൈനല്‍ കോഡ് ശസ്ത്രക്രിയ, വിദ്യാഭ്യാസം, ബ്ലഡ് ബാങ്ക് തുടങ്ങി ചുരുങ്ങിയ സമയത്തിനുള്ളില്‍ കുറെ കാര്യങ്ങള്‍ എനിക്ക് ചെയ്തു നല്കാന് കഴിഞ്ഞു.
പൈസയല്ല സമയമാണ് പ്രധാനം. രണ്ട് ശതമാനമെങ്കിലും നിങ്ങളുടെ വ്യക്തി ജീവിതത്തില്‍ നിങ്ങള്‍ക്കിത് ചെയ്യാനായാല്‍ മറ്റുള്ളവരെ കുറിച്ച് നിങ്ങള്‍ക്ക് നെഗറ്റീവ് പറയാം.
എങ്കില്‍ ഞാന്‍ ആത്മാര്‍ഥമായി സ്വീകരിക്കും. അല്ലാതെ ചുമ്മാതെ ഒരാളെ വേദനിപ്പിക്കരുത്. അത് മോശമാണ്, ബാല പരുക്കനാണെന്നൊക്കെ പലരും പറയുന്നുണ്ട്.
എന്താണ് ആക്ഷന്‍ എന്താണ് റിയാക്ഷന്, വെറുതെ വിട്, നാളെ എനിക്കും വേറെ ജീവിതമുണ്ടാകും. ചെയ്യേണ്ട കടമ ചെയ്യേണ്ടത് എന്റെ ധര്‍മ്മമാണ്, അത് ചെയ്തിട്ട് പോട്ടേ, ഇതിലൊക്കെ ഇടപെടരുത്.
നിങ്ങള്‍ക്ക് പറ്റുമെങ്കില്‍ നാലുപേരെ സഹായിക്ക്’, ബാല വീഡിയോയില്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക