കോഴിക്കോട്: വി.ഡി. സതീശന് പ്രതിപക്ഷ നേതാവായതു കൊണ്ടൊന്നും കോണ്‍ഗ്രസും യു.ഡി.എഫും രക്ഷപ്പെടാന്‍ പോകുന്നില്ലെന്ന് ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷന്‍ കെ. സുരേന്ദ്രന്. അടുത്ത അഞ്ചു വര്‍ഷം കൊണ്ട് കോണ്‍ഗ്രസിന്റെ കഥ കഴിയും. ലീഗിനെ കൂട്ടുപിടിച്ചാണ് സതീശന് വര്‍ഗീയതയ്ക്കെതിരേ പറയുന്നത്. അദ്ദേഹത്തില്‍ ഒരു പ്രതീക്ഷയും കേരളം വച്ചുപുലര്‍ത്തേണ്ട കാര്യമില്ലെന്നും സുരേന്ദ്രന് പറഞ്ഞു.
കൊടകര കുഴല്‍പ്പണക്കേസില്‍ ബി.ജെ.പിക്ക് ബന്ധമില്ല. കേസില്‍ ബി.ജെ.പിയെ കുടുക്കാനാണ് ശ്രമം. പൊലീസ് തലകുത്തി മറിഞ്ഞാലും ബി.ജെ.പിയെ കേസുമായി ബന്ധപ്പെടുത്താനാകില്ല.
തിരഞ്ഞെടുപ്പ് കാലത്ത് പണമിടപാട് പൂര്‍ണമായും ഡിജിറ്റലായിരുന്നു. വിഷയത്തില്‍ തനിക്ക് നല്ല ഉറപ്പുണ്ടെന്നും തന്നെ ഇതിലേക്ക് വലിച്ചഴക്കാന്‍ ശ്രമിച്ചിട്ട് കാര്യമില്ലെന്നും സുരേന്ദ്രന് കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക