കോവിഡ് വാക്സീൻ സ്വീകരിക്കേണ്ട ആവശ്യകതകൾ പറഞ്ഞു മനസിലാക്കാൻ എത്തിയ ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരെ ഗ്രാമീണർ മർദിച്ചു. മധ്യപ്രദേശ് ഉജ്ജെയിനിലെ മലിഖെഡി ഗ്രാമത്തിലാണ് സംഭവം.
കമ്പും ഇരുമ്പ് കമ്പിയും ഉപയോഗിച്ചാണ് ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരെ കൂട്ടം കൂടി എത്തിയ സംഘം മർദിച്ചത്. ഒരാളുടെ തലയും അടിച്ചുപൊട്ടിച്ചു. നാലു പേർക്കെതിരെ പൊലീസ് കേസെടുത്തു.
വാക്സീനെ കുറിച്ച് നാട്ടുകാരെ ബോധവത്ക്കരിക്കാനാണ് ജീവനക്കാർ എത്തിയത്. എന്നാൽ ഗ്രാമീണർ ഇവരെ കായികമായി നേരിടുകയായിരുന്നു. വാക്സീൻ കുത്തിവച്ചവരിൽ ചിലർ മരിച്ചു എന്നുള്ള വ്യാപക പ്രചാരണമാണ് പ്രശ്നങ്ങൾക്ക് കാരണമെന്നാണ് റിപ്പോർട്ട്.
ആരോഗ്യപ്രവർത്തകർ കാര്യം പറയുമ്പോൾ മോശം വാക്കുകൾ തിരിച്ചുപറഞ്ഞാണ് ഗ്രാമീണർ നേരിട്ടത്. പിൻമാറിയ ഇവരെ പിന്തുടർന്ന് മർദിച്ചെന്നും പരാതിയുണ്ട്.
തങ്ങള്‍ പൂര്‍ണ ആരോഗ്യവാന്മാരാണെന്നും വാക്സിന് വേണ്ടെന്നുമാണ് നാട്ടുകാരുടെ പക്ഷം. 50 പേരടങ്ങുന്ന സംഘമാണ് അക്രമം നടത്തിയത്. ഇതിന്റെ വിഡിയോയും സമൂഹമാധ്യമങ്ങളിൽ പ്രചിരിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക