ദുരഭിമാനക്കൊലയിൽ നിന്നു കാമുകിയെ രക്ഷിക്കാൻ, യുവാവ് തീകൊളുത്തി മരിച്ചു. രാമനാഥപുരം ജില്ലയിൽ വിജയ്(25) എന്ന യുവാവാണു മരിച്ചത്. എൻജിനീയറിങ് കോളജിൽ ഒരുമിച്ചു പഠിച്ച വിജയ്യും അപർണശ്രീയും പ്രണയത്തിലായിരുന്നു.
പഠനം പൂർത്തിയായ ശേഷം വിജയ് ബന്ധുക്കൾക്കൊപ്പം അപർണയുടെ വീട്ടിലെത്തി വിവാഹമാലോചിച്ചു. വിവാഹത്തിനു വിസമ്മതിച്ച അപർണയുടെ വീട്ടുകാർ പൊലീസിൽ പരാതി നൽകി.
കഴിഞ്ഞദിവസം അപർണയുടെ വീട്ടിലെത്തി വിജയ് വീണ്ടും വിവാഹാഭ്യർഥന നടത്തി. അഭ്യർഥന നിരസിച്ച മാതാപിതാക്കൾ, അപർണ ഇല്ലാതായാൽ എല്ലാ പ്രശ്നങ്ങളും തീരുമെന്നു പറഞ്ഞു.
വീട്ടിൽ നിന്നിറങ്ങിപ്പോയ വിജയ്, പെട്രോളുമായി അപർണയുടെ വീടിനു മുന്നിലെത്തി ദേഹത്തൊഴിച്ചു തീകൊളുത്തുകയായിരുന്നു. അപർണയെ ഒന്നും ചെയ്യരുതെന്നു വിളിച്ചു പറഞ്ഞുകൊണ്ടാണു തീകൊളുത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക