കൊച്ചി: ലക്ഷദ്വീപിലെ ഭരണ പരിഷ്കാരങ്ങളെ ന്യായീകരിച്ച് കളക്ടര്‍ എസ്. അസ്കര്‍ അലി. തീരുമാനങ്ങള്‍ ദ്വീപ് നിവാസികളുടെ ഭാവിക്കുവേണ്ടിയാണെന്ന് കളക്ടര്‍ കൊച്ചിയില്‍ വാര്‍ത്താ സമ്മേളനത്തില്‍ വിശദീകരിച്ചു. കഴിഞ്ഞ ദിവസം ഒഴിപ്പിച്ചത് അനധികൃത കൈയേറ്റങ്ങളാണ്.
മറിച്ചുള്ള പ്രചരണം നടത്തുന്നത് സ്ഥാപിത താല്പര്യക്കാരാണ്. ദ്വീപില്‍ വര്‍ധിച്ചുവരുന്ന കുറ്റകൃത്യങ്ങള്‍ തടയാനാണ് ഗുണ്ടാനിയമം നടപ്പാക്കിയത്. ബീഫ് നിരോധിച്ചത് ലഭ്യതക്കുറവുകൊണ്ടാണെന്ന വിചിത്ര വിശദീകരണവും അദ്ദേഹം നല്കി. രണ്ട് കുട്ടിള് ഉള്ളവര്‍ക്ക് തെരഞ്ഞെടുപ്പില്‍ മത്സരിക്കാനാവില്ലെന്നത് തെറ്റായ പ്രചാരണമാണ്. യാത്രാ വിലക്കില്‍ ഇളവ് നല്‍കിയത് നാട്ടുകാരുടെ ആവശ്യം പരിഗണിച്ചായിരുന്നു. വ്യാജകാമ്ബയിന് നടക്കുന്നത് ദ്വീപിനു പുറത്തെന്നും കളക്ടര്‍ ആരോപിച്ചു.
ലക്ഷദ്വീപില്‍ മികച്ച ആരോഗ്യസംവിധാനങ്ങള്‍ ഉറപ്പാക്കും. ആരോഗ്യമേഖലയില്‍ സ്വയംപര്യാപ്തമാകും. അഗത്തിയിലും കവരത്തിയിലും മിനിക്കോയിയിലും പുതിയ ആശുപത്രികള്‍ നിര്‍മിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക