മലപ്പുറം: അകാരണമായും സത്യവാങ്മൂലം, പാസ് എന്നിവ ഇല്ലാതെയും പുറത്തിറങ്ങുന്നവരെ കോവിഡ് പരിശോധനയ്ക്ക് വിധേയരാക്കി മലപ്പുറം പൊലീസ്. ജില്ലയില്‍ ട്രിപ്പിള്‍ ലോക്ഡൗണിന്റെ ഭാഗമായുള്ള പരിശോധന കര്‍ശനമാക്കുന്നതിന്റെ ഭാഗമാണ് നടപടി.
കഴിഞ്ഞ ദിവസം മാത്രം 136 പേരെയാണ് ജില്ലയില്‍ ഇത്തരത്തില്‍ പരിശോധനയ്ക്ക് അയച്ചത് ട്രിപ്പിള്‍ ലോക് ഡൗണ്‍ നിലനില്‍ക്കുന്ന മലപ്പുറം ജില്ലയില്‍ നിയന്ത്രണങ്ങള്‍ ഫലം കണ്ട് തുടങ്ങിയെന്നു തെളിയിക്കുന്നതാണ് കുറഞ്ഞുവരുന്ന ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. മെയ് 13 ന് 42 ശതമാനം ഉണ്ടായിരുന്നത് മെയ് 26 ആയപ്പോഴേക്കും 21.62 ശതമാനം ആയി കുറഞ്ഞു.
വിമര്‍ശനങ്ങള്‍ ഉയരുമ്ബോഴും പൊലീസ് എടുക്കുന്ന കര്‍ശന നടപടികള്‍ ആണ് ഇവിടെ നിര്‍ണായകമാകുന്നത്. ജില്ലയില്‍ വ്യാപക കോവിഡ് പരിശോധന പുരോഗമിക്കുന്ന സാഹചര്യത്തിലാണ് പൊലീസും പരിശോധന നടപടിക്ക് സഹായമാകുന്ന നിലപാട് നടപ്പാക്കുന്നത്.
പൊലീസ് നിര്‍ദേശിക്കുന്ന വ്യവസ്ഥകള്‍ ഒന്നും പാലിക്കാതെ പുറത്ത് കറങ്ങാന്‍ ഇറങ്ങുന്നവരെ ആന്‍്റിജന്‍ പരിശോധനക്ക് അയക്കുകയാണ് പുതിയ നടപടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക