ലഖ്നൗ: കോവിഡ് ബാധിച്ച് മരിച്ചയാളുടെ മൃതദേഹം നദിയിലേക്ക് ഉപേക്ഷിച്ചു. ഉത്തര്‍പ്രദേശിലെ ബല്‍റാംപുരിലാണ് സംഭവം നടന്നത്. രണ്ടുപേര്‍ ചേര്‍ന്നാണ് മൃതദേഹം റാപ്തി നദിയിലേക്ക് എറിഞ്ഞത്.
ഇതില്‍ ഒരാള്‍ പിപിഇ കിറ്റ് ധരിച്ചിരുന്നു. സംഭവത്തിന്റെ വിഡിയോ വ്യാപകമായി പ്രചരിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചതായി അറിയിച്ചിരുന്നു.
മൃതദേഹം കോവിഡ് രോഗിയുടേതാണെന്നും ബന്ധുക്കള്‍ അത് നദിയിലേക്ക് വലിച്ചെറിയുകയുമായിരുന്നെന്ന് ബല്‍റാംപുര്‍ ചീഫ് മെഡിക്കല്‍ ഓഫീസര്‍ വ്യക്തമാക്കി. കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ചായിരുന്നു മൃതദേഹം നല്‍കിയിരുന്നതെന്നും അദ്ദേഹം പറഞ്ഞു. മെയ് 28നായിരുന്നു കോവിഡ് ബാധിച്ച് മരിച്ച ആളുടെ മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക