ന്യൂഡല്‍ഹി: അലോപ്പതി ചികിത്സയ്ക്ക് എതിരേ ബാബാരാംദേവിന്റെ പരാമര്‍ശത്തില്‍ പ്രതിഷേധിച്ച് രാജ്യത്തെ ഡോക്ടര്‍മാര്‍ ഇന്ന് കരിദിനം ആചരിക്കുന്നു. അലോപ്പതി ഉള്‍പ്പെടെയുള്ള ആധുനിക ചികിത്സയെ വിഡ്ഡിത്തം എന്ന് വിളിച്ചതില്‍ പ്രതിഷേധിച്ച് ബാബാ രാംദേവി പൊതുമാപ്പ് പറയണമെന്നു ഡോക്ടര്‍മാരുടെ വിവിധ സംഘടനകള്‍ ആവശ്യപ്പെട്ടു.
കോവിഡ് മഹാമാരിയില്‍ ഓക്സിജന്‍ കിട്ടാതെയും ചികിത്സകിട്ടാതെയും മരിച്ചതിനേക്കാള്‍ കൂടുതല്‍ പേര് അലോപ്പതി ചികിത്സയെ തുടര്‍ന്ന് മരണമടഞ്ഞെന്ന ബാബാ രാംദേവിന്റെ പരാമര്‍ശമാണ് വ്യാപകമായി ഡോക്ടര്‍മാരുടെ എതിര്‍പ്പുകള്‍ വിളിച്ചു വരുത്തിയത്. ഇതിനെതിരേ ഡോക്ടര്‍മാരുടെ സംഘടനയായ ഫെഡറേഷന് ഓഫ് റസിഡന്റ് ഡോക്ടേഴ്സ് അസോസിയേഷന് (ഫോര്‍ഡ)രംഗത്ത് വരികയായിരുന്നു.
രാംദേവിന്റെ പരാമര്‍ശത്തിനെതിരേ പരാതി നല്‍കിയിട്ടും ഇതുവരെ ഒരു നടപടിയും എടുത്തിട്ടില്ലെന്ന് ഡോക്ടര്‍മാരുടെ സംഘടന വ്യക്തമാക്കി. ഇതേ തുടര്‍ന്നാണ് കരിദിനം ആചരിക്കാന്‍ തീരുമാനിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക