കടലാക്രമണത്തിൽ തകർന്ന തെക്കേ കൊല്ലംകോട് പരുത്തിയൂർ പ്രദേശങ്ങൾ പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ സന്ദർശിച്ചു. സ്ഥലത്ത് എത്തിയ പ്രതിപക്ഷ നേതാവ് തീരദേശ വാസികളുടെ പ്രയാസങ്ങൾ നേരിട്ട് മനസിലാക്കി. കുളത്തൂർ ഗ്രാമപഞ്ചായത്ത് തങ്ങളുടെ അവസ്ഥ സർക്കാരിനെ ബോധിപ്പിച്ചിട്ടും നടപടി ഉണ്ടായില്ലെന്ന് തീര വാസികൾ ആരോപിച്ചു.
വിഷയം നിയമസഭയിൽ ഉന്നയിക്കുമെന്ന് പ്രതിപക്ഷ നേതാവ് ഉറപ്പ് നൽകി. മത്സ്യ ബന്ധനത്തിന് പോകാൻ കഴിയാത്തതിനാൽ തീരദേശത്തുള്ളവർ പട്ടിണിയിലാണ്. തമിഴ്നാട് ഭാഗത്ത് പുലിമുട്ട് സ്ഥാപിച്ചതോടെയാണ് കേരള അതിർത്തിയിൽ തിരയടി ശക്തമായത്. വീട് നഷ്ടമായവർക്കായി തയാറാക്കിയ ദുരിതാശ്വാസ ക്യാമ്പുകൾ പ്രതിപക്ഷ നേതാവ് സന്ദർശിക്കുകയും കുട്ടികൾ അടക്കമുള്ളവരിൽ നിന്നും നിവേദനങ്ങൾ കൈപ്പറ്റുകയും ചെയ്തു.
കൊവിഡ് പോരാട്ടത്തില്‍ അണിചേരുകയാണ് ഫ്ളവേഴ്സും ട്വന്റിഫോര്‍ ന്യൂസും
COVID WAR 24X7 എന്ന ക്യാമ്പെയിനിലൂടെ. ഇത് ഒരു യുദ്ധമാണ്. വിജയം മാത്രം ലക്ഷ്യംവെച്ചുകൊണ്ട് നമ്മള് ഒരുമിച്ചു നയിക്കുന്ന യുദ്ധം.
പ്രതികരിക്കാൻ ഇവിടെ എഴുതുക