49,000 കുട്ടികൾക്ക് സംസ്ഥാനത്ത് ഓൺലൈൻ പഠനസൗകര്യമില്ലെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി. ഡിജിറ്റൽ ക്ലാസ്സുകളാണ് ആണ് നിലവിൽ നടക്കുന്നത്. പിന്നീട് അത് ഓൺലൈൻ ക്ലാസിലേക്ക് മാറും. ഇൻറർനെറ്റ് സൗകര്യത്തിൽ പ്രശ്നങ്ങൾ നിലനിൽക്കുന്നുണ്ട്. ആവിശ്യത്തിന് ഓണ്‍ലൈന്‍ സാഹചര്യങ്ങളില്ലാത്തതുമൂലം കൊവിഡ് രോഗ വ്യാപനത്തിനിടയിൽ കുട്ടികളുടെ പഠനത്തിൽ നേരിടുന്ന ബുദ്ധിമുട്ടുകൾ ചർച്ച ചെയ്യണമെന്ന അടിയന്തര പ്രമേയ നോട്ടീസിന് മറുപടി നൽകുകയായിരുന്നു മന്ത്രി.
അരലക്ഷത്തോളം വിദ്യാര്‍ത്ഥികള്‍ക്ക് കേരളത്തില്‍ ഓണ്‍ലൈന്‍ പഠന സൗകര്യമില്ലെന്ന് വിദ്യാഭ്യാസ മന്ത്രി തന്നെ സഭയില്‍ സമ്മതിച്ചിരിക്കുകയാണ്. എസ്എസ്കെ നടത്തിയ പ്രാഥമിക പഠനത്തിലാണ് ഇത് കണ്ടെത്തിയിരിക്കുന്നത്.ഇതിന് പരിഹാരം കാണാന്നതിനായി പിടിഐയും സന്നദ്ധസംഘടനകളും ഉള്‍പ്പെടുന്ന കമ്മിറ്റികള്‍ രൂപീകരിച്ചിട്ടുണ്ട് .
സ്കൂള്‍തലത്തിലും പ്രാദേശിക തലത്തിലും ഇടപെട്ട് പരിഹരിക്കാന്‍ കഴിയാത്ത സാഹചര്യങ്ങളില്‍ ഉദ്യോഗസ്ഥര്‍ നേരിട്ട് ഇടപെട്ട് പരിഹാരം കാണുമെന്നും വി. ശിവന്‍കുട്ടി പറഞ്ഞു. കൈറ്റ്- വിക്ടേഴ്സ് ചാനല്‍ വഴി ഡിജിറ്റല്‍ വിദ്യാഭ്യാസം നല്‍കുന്നുണ്ട്. ഇടുക്കി, പത്തനംതിട്ട, കാസര്‍കോട് ജില്ലകളില്‍ ഇന്റര്‍നെറ്റ് സൗകര്യങ്ങളുടെ അപര്യാപ്തതയുണ്ട്. അത് പരിഹരിക്കാനും കൂട്ടായ പരിശ്രമം ഉണ്ടാകുമെന്നും വിദ്യാഭ്യാസമന്ത്രി കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക