വൈറസ് കൈകാര്യം ചെയ്യുന്നതില്‍ ചൈന വീഴ്ച വരുത്തിയെന്ന് മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് . ചൈനയ്ക്കും യു എസ് ചീഫ് മെഡിക്കല്‍ ഉപദേഷ്ടാവും പകര്‍ച്ചവ്യാധി പ്രതിരോധ വിദഗ്ധനുമായ ആന്റണി ഫൗസിയ്ക്കും എതിരെ ട്രംപ് രൂക്ഷ വിമര്‍ശനങ്ങളുയര്‍ത്തി.
ചൈന യു എസ് അടക്കമുള്ള ലോകരാജ്യങ്ങള്‍ക്ക് കൊവിഡ് വിഷയത്തില്‍ നഷ്ടപരിഹാരം നല്കാന് തയ്യാറാകണമെന്ന് ട്രംപ് അഭിപ്രായപ്പെട്ടു.
ചൈന 10 ട്രില്ല്യണ്‍ ഡോളര്‍ നഷ്ടപരിഹാരം നല്‍കുകയാണ് വേണ്ടത്. വൈറസ് കൈകാര്യം ചെയ്യുന്നതില്‍ ചൈന വീഴ്ചയാണ് വരുത്തിയത്. ബീജിംഗിന് വായ്പ്പ നല്‍കുന്നത് മറ്റുരാജ്യങ്ങള്‍ പൂര്‍ണ്ണമായും നിര്‍ത്തിവെക്കണമെന്നും ട്രംപ് പറഞ്ഞു.
വടക്കന്‍ കരോലിനയില്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടി മീറ്റിംഗിനിടെയാണ് ട്രംപ് ചൈനയ്ക്കും ആന്റണി ഫൗസിയ്ക്കും എതിരെ പ്രതികരണം നടത്തിയത്.
യു എസ് പകര്‍ച്ചവ്യാധി വിദഗ്ധന്‍ ഫൗസി നല്ലൊരു ഡോക്ടറല്ലെന്നും നല്ലൊരു രക്ഷാധികാരി മാത്രമാണെന്നും ട്രംപ് പരിഹസിച്ചു. ചൈനയുടേയും വുഹാന്‍ ലാബിന്റെയും വിഷയത്തില്‍ ഫൗസി വെച്ചുപുലര്‍ത്തിയിരുന്നത് തെറ്റായ നിലപാടുകളായിരുന്നെന്നും ട്രംപ് ചൂണ്ടിക്കാണിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക