ഫ്ളാറ്റിൽ യുവതിയെ അതിക്രൂരമായി പീഡിപ്പിക്കുകയും ലൈംഗികമായി ചൂഷണം ചെയ്യുകയും ചെയ്ത കേസിലെ പ്രതി മാര്ട്ടിന് ജോസഫിന്റെ സഹായികളെ പോലീസ് കസ്റ്റഡിയിലെടുത്തു. കേസിലെ പ്രതി മാര്‍ട്ടിനെ കൊച്ചിയില്‍ നിന്നും തൃശൂരിലേക്ക് പോകാന്‍ സഹായിച്ച ശ്രീരാഗ്, ജോണ്‍ജോയ്, ധനേഷ് എന്നിവരെയാണ് പോലീസ് പിടികൂടിയത്. പിടികൂടിയ പ്രതികളെ എറണാകുളം സെന്‍ട്രല്‍ പോലീസ് സ്റ്റേഷനില്‍ വിശദമായി ചോദ്യം ചെയ്തു വരുകയാണ്.
കൂടാതെ സ്വിഫ്റ്റ്, ഇന്നോവ കാറുകളും പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഈ വാഹനങ്ങളിലാണ് പ്രതിക്ക് ഒളിവില്‍ പോകാന്‍ സഹായം ലഭിച്ചതെന്നുമാണ് വിവരം. കൂടാതെ കേസുമായി ബന്ധപ്പെട്ട് ഇനിയും അറസ്റ്റ് ഉണ്ടാകുമെന്നാണ് റിപ്പോർട്ട്. ലോക്ക്ഡൗണിലാണ് കൊച്ചിയിലെ ഫ്ളാറ്റില്‍ യുവതി അതിക്രൂരമായ പീഡനത്തിനിരയായത്.
പരാതിക്കാരിയായ യുവതിയുടെ സുഹൃത്തിനെതിരേ മോശമായി പെരുമാറിയതിനെ തുടര്‍ന്ന് മാര്ട്ടിന് ജോസഫിനെതിരേയും സുഹൃത്ത് ധനേഷിനെതിരേയും മറ്റൊരു കേസ് കൂടി രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. മാര്ട്ടിന് ജോസഫ് തൃശൂരില്‍ തന്നെയുണ്ടെന്ന നിഗമനത്തില്‍ അന്വേഷണം പുരോഗമിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക