കേളകം: കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് സ്കൂളുകള്‍ അടച്ചിട്ടതോടെ വിദ്യാര്‍ത്ഥികളുടെ പഠനം ഓണ്‍ലൈനായി. കൊവിഡ് രണ്ടാം തരംഗത്തെ തുടര്‍ന്ന് ഇക്കുറിയും പഠനം ഓണ്‍ലൈന്‍ വഴിയാണ്.
സഹപാഠികളെല്ലാം ഓൺലൈൻ ക്ലാസിൽ പങ്കെടുക്കുമ്പോൾ വിക്ടേഴ്സില്‍ ഫസ്റ്റ് ബെല്‍ അടിച്ചതു പോലും അറിയാതെ ഒറ്റമുറി കൂരയിൽ കഴിയുകയാണ് നാല് സഹോദരികൾ. പഠനത്തിനായി ഈ കുട്ടികള്‍ക്ക് ടെലിവിഷനോ ഫോണോ ഇല്ല. വീട്ടില്‍ വൈദ്യുതിയും ഇല്ല.
കേളകം കുണ്ടേരിയിലെ ചെറുവിള പുത്തൻവീട്ടിൽ യൂസഫ് – സമീറ ദമ്പതികളുടെ മക്കളും കണിച്ചാർ ഡോ. പൽപ്പു മെമ്മോറിയൽ യു.പി. സ്കൂൾ വിദ്യാർഥികളുമായ സന ഫാത്തിമ (13), നജ ഫാത്തിമ (11), നാജിയ യൂസഫ് (8), സജ ഫാത്തിമ (6) എന്നിവരാണ് പഠനസൗകര്യമില്ലാതെ പ്രയാസപ്പെടുന്നത്.
സ്മാർട്ട് ഫോൺ ഇല്ലാത്തതിനാൽ സ്കൂളിൽനിന്ന് ലഭിക്കുന്ന ക്ലാസിൽ പങ്കെടുക്കാനാകുന്നില്ല. വൈദ്യുതിയും ടിവിയുമില്ലാത്തതിനാൽ കൈറ്റ് വിക്ടേഴ്സിലെ ക്ലാസുകളും കാണാന്‍ കഴിയുന്നില്ല, മഴയില്‍ ചോര്‍ന്നൊലിക്കുന്ന താല്‍ക്കാലിക ഷെഡിലാണ് ഈ പെണ്‍കുട്ടികളുടെ ജീവിതം.
പ്രതികരിക്കാൻ ഇവിടെ എഴുതുക