പാലക്കാട്: കാണതായ ഇത്രയും നാളും മകള്‍ തൊട്ടടുത്തു തന്നെ ഉണ്ടായിരുന്നുവെന്ന ഞെട്ടലിലാണ് സജിതയുടെ മാതാപിതാക്കള്‍ . ‘അവൾ ഞങ്ങളെ കാണുന്നുണ്ടായിരുന്നു. പോകുമ്പോഴും വരുമ്പോഴുമെല്ലാം. നാട്ടിലെ എല്ലാ വിവരങ്ങളും അറിയുന്നുണ്ടായിരുന്നു..’ സാജിതയുടെ അമ്മ പറയുന്നു.
കണ്ടപ്പോൾ സമാധാനമായി. ഇത്ര െകാല്ലം എവിടെ ആയിരുന്നുവെന്ന് അറിയില്ലായിരുന്നു. ഏതെങ്കിലും നാട്ടിൽ കാണുമെന്ന് ഉൗഹിച്ചു. പക്ഷേ െതാട്ടടുത്ത് ഉണ്ടായിരുന്നെന്ന് അറിഞ്ഞില്ല – അമ്പരപ്പോടെ മാതാപിതാക്കൾ പറയുന്നു.
കൊറോണ സമയവും ലോക്ഡൗണും ഭക്ഷണത്തിനും വരുമാനത്തിലും പ്രതിസന്ധി ആയതോടെയാണ് സാജിതയുടെ ഒളിവുജീവിതത്തിന് അവസാനമായത്.
ഈ വാർത്ത അറിഞ്ഞവർക്ക് മാത്രമല്ല, അയൽവീട്ടിലെ താമസക്കാർക്കും സ്വന്തം നാട്ടുകാർക്കും സുഹൃത്തുക്കൾക്കുപോലും വിശ്വസിക്കാൻ കഴിയുന്നില്ല റഹ്മാന്റെയും സാജിതയുടെയും ജീവിതകഥ.
പ്രതികരിക്കാൻ ഇവിടെ എഴുതുക