കോവിഡ് മഹാമാരിയെ തുടര്‍ന്ന് ഈ വര്‍ഷവും ഹജ്ജ് കര്‍മ്മങ്ങളില്‍ പങ്കെടുക്കാന്‍ വിദേശ തീര്‍ത്ഥാടകര്‍ക്ക് അനുമതിയില്ല. ഇത്തവണത്തെ ഹജ്ജിന് 60000 പേര്‍ക്ക് മാത്രമാണ് അനുമതി നല്‍കിയിരിക്കുന്നത്. രാജ്യത്ത് താമസിക്കുന്ന ആളുകള്‍ക്ക് മാത്രമാണ് തീര്‍ത്ഥാടനത്തിന് അനുമതിയെന്ന് സൗദി അറേബ്യ അറിയിച്ചു.
ജൂലൈ പകുതിയോടെ ആരംഭിക്കുന്ന ഈ വര്‍ഷത്തെ ഹജ്ജ് 18 നും 65 നും ഇടയില്‍ പ്രായമുള്ളവര്‍ക്ക് മാത്രമായി പരിമിതപ്പെടുത്തിയതായും ഹജ്ജ്, ഉംറ മന്ത്രാലയം അറിയിച്ചു. മാത്രമല്ല രണ്ട് ഡോസ് വാക്സിനും സ്വീകരിച്ചവര്‍ക്ക് മാത്രമാണ് ഇത്തവണ അനുമതി നല്‍കുകയെന്നും മന്ത്രാലയം വ്യക്തമാക്കി.
എല്ലാ വര്‍ഷവും തീര്‍ത്ഥാടകര്‍ക്ക് ആതിഥ്യമരുളുന്ന സൗദി അറേബ്യ തീര്‍ത്ഥാടകരുടെ ആരോഗ്യം, സുരക്ഷ, രാജ്യങ്ങളുടെ സുരക്ഷ എന്നിവ കണക്കിലെടുത്താണ് ഈ ക്രമീകരണം നടത്തിയിരിക്കുന്നതെന്നും പ്രസ്താവനയില്‍ പറഞ്ഞു. കഴിഞ്ഞ വര്‍ഷത്തെ ഹജ്ജില്‍ സൗദി അറേബ്യയില്‍ താമസിക്കുന്ന ആയിരത്തോളം പേരെയാണ് പങ്കെടുക്കാന്‍ അനുവദിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക