ലക്നൗ : വിവാഹാഘോഷത്തിനിടയില്‍ ഡിജെ സംഗീതവും , നൃത്തവും നടത്തിയതിനെ തുടര്‍ന്ന് ഇസ്ലാം പുരോഹിതന് വിവാഹം നടത്തി കൊടുക്കാന്‍ വിസമ്മതിച്ചതായി റിപ്പോർട്ട് . ബറേലിയിലാണ് സംഭവം .
വിവാഹം നടത്താന്‍ പുരോഹിതന് വിസമ്മതം പ്രകടിപ്പിച്ച വിവരം അറിഞ്ഞ് സമീപത്തെ ആല ഹസ്രത്തിന്റെ ദര്‍ഗ സമിതി അംഗങ്ങളും സ്ഥലത്തെത്തി . നബി, സയ്യിദ് മാജിദ്, സുയിബ് റാസ, കാശിഫ് എന്നിവരാണ് വിവാഹവേദിയിലെത്തിയത് . തുടര്‍ന്ന് ഡിജെ സംഗീതവും ,നൃത്തവും നടത്തിയതിന് വധുവിന്റെ കുടുംബത്തെ കൊണ്ടും , പെണ്‍കുട്ടികളെ കൊണ്ടും മാപ്പ് പറയിപ്പിച്ചു . അതിനു ശേഷമാണ് വിവാഹം നടത്തിയത് .
ഡിജെ സംഗീതം, നൃത്തം എന്നിവ നടത്തുന്ന സ്ഥലങ്ങളിലെ വിവാഹങ്ങള്‍ നടത്തി കൊടുക്കില്ലെന്ന് കഴിഞ്ഞ വര്‍ഷം റാംപൂര്‍ ജില്ലയിലെ സ്വാര് തഹ്സിലിലെ ഖേംപൂര്‍ ഗ്രാമത്തിലെ ഇസ്ലാം പുരോഹിതന്മാരുടെയും പണ്ഡിതന്മാരുടെയും സമിതി ഉത്തരവിട്ടിരുന്നു .
പ്രതികരിക്കാൻ ഇവിടെ എഴുതുക