ബോളിവുഡ് സിനിമാ ലോകത്തെ ഞെട്ടിച്ച് നടൻ സുശാന്ത് സിങ് രജപുത് ആത്മഹത്യ ചെയ്തിട്ട് ഒരു വർഷം.
2020 ജൂൺ 14 നാണ് ബാന്ദ്രയിലെ വസതിയിൽ താരത്തിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തുന്നത്. ആരാധകരെയും ബോളിവുഡിനെയും ഒരുപോലെ ഞെട്ടിച്ച ആ മരണം ആത്മഹത്യ തന്നെയെന്ന് പ്രഥമ നിഗമനം പുറത്ത് വന്നെങ്കിലും എന്തിന് സുശാന്ത് ഇത് ചെയ്തു എന്ന് ആർക്കും തന്നെ ഉത്തരമില്ല. സുശാന്ത് വിഷാദ രോഗത്തിന് അടിമയായിരുന്നുവെന്നും മരുന്നുകൾ കഴിച്ചിരുന്നുവെന്നുമെല്ലാം അഭിപ്രായങ്ങൾ പുറത്ത് വന്നിരുന്നു.
ബോളിവുഡിലെ പല പ്രമുഖരുടെയും പേരുകൾ താരത്തിന്റെ മരണത്തിന് കാരണക്കാരെന്ന നിലയിൽ ഉയർന്നു വന്നു. പല വമ്പന്മാരുടെയും സിനിമകളിൽ നിന്ന് ഒഴിവാക്കപ്പെട്ടതിന്റെ വേദനയും കോവിഡും തുടർന്നു വന്ന ലോക്ഡൗണും ഒറ്റപ്പെടലിലേക്ക് നയിച്ചതുമാണ് താരത്തിന്റെ ആത്മഹത്യയ്ക്ക് കാരണമായതെന്നായിരുന്നു ആരോപണമുണ്ട്. സുശാന്തിന്റെ മരണത്തിനും ഏതാനും ദിവസംമുമ്പ് ആത്മഹത്യ ചെയ്ത തന്റെ മുൻ മാനേജർ ദിഷ സാലിയാനെക്കുറിച്ചുള്ള വിവരങ്ങളും തിരഞ്ഞിരുന്നു.
ദിഷയുടെ മരണത്തെ താനുമായി ബന്ധിപ്പിക്കുമോ എന്ന ആശങ്ക അദ്ദേഹത്തിനുണ്ടായിരുന്നു എന്നും റിപ്പോർട്ടുകളുണ്ട്. സുശാന്തിന്റെ മരണം ആത്മഹത്യയല്ലെന്നും കൊലപാതകമാണെന്നും ആരോപണമുയരുന്നു. സുശാന്തിന്റെ കാമുകിയും നടിയുമായ റിയ ചക്രവർത്തിയെ കേസിൽ ചോദ്യം ചെയ്തിരുന്നു. 2020 സെപ്റ്റംബർ 29-ന് താരത്തിന്റെ മരണം ആത്മഹത്യതന്നെയെന്ന് വ്യക്തമാക്കി എയിംസിലെ ഡോക്ടർമാരുടെ സമിതി വിശദമായ റിപ്പോർട്ട് സി.ബി.ഐയ്ക്ക് സമർപ്പിക്കുകയും ചെയ്തിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക