കൊട്ടിയൂര്‍ പീഡനക്കേസ് ഇന്ന് സുപ്രീംകോടതി പരിഗണിക്കും. കേസിൽ ഇരയാക്കപ്പെട്ട പെൺകുട്ടിയെ വിവാഹം കഴിക്കുന്നതിനു വേണ്ടി ഇടക്കാല ജാമ്യം അനുവദിക്കണമെന്ന് പ്രതിയായ റോബിൻ വടക്കുംചേരി ആവശ്യപ്പെട്ടിരുന്നു. ഇതിനായി സമർപ്പിച്ച ഹർജി ഹൈക്കോടതി തള്ളി. വിഷയത്തിൽ പെൺകുട്ടി നൽകിയ ഹർജിയാണ് ഇന്ന് പരിഗണിക്കുക. ജസ്റ്റിസ് ഇന്ദിര ബാനര്‍ജി അധ്യക്ഷയായ ബഞ്ചായിരിക്കും കേസ് പരിഗണിക്കുന്നത്.
ഇന്ന് മുതൽ ആരംഭിക്കാനിരുന്ന എം ജി സര്‍വകലാശാല പരീക്ഷകള്‍ മാറ്റിവച്ചു
കൊട്ടിയൂർ പള്ളി വികാരി ആയിരുന്ന റോബിന് വടക്കുംചേരി പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ സംഭവം 2016 ലാണ് നടന്നത്. പെൺകുട്ടി ഗർഭിണിയായപ്പോൾ ഉത്തരവാദിത്തം പിതാവില്‍ ചുമത്തി കേസ് ഒതുക്കിതീര്‍ക്കാന്‍ പ്രതിയുടെ ഭാഗത്തുനിന്നും ശ്രമവും നടന്നിരുന്നു. കേസില്‍ റോബിന് വടക്കുംചേരിക്ക് ഇരുപത് വര്‍ഷം കഠിനതടവും, മൂന്ന് ലക്ഷം രൂപ പിഴയുമാണ് വിചാരണക്കോടതി വിധിച്ചത്. ഇപ്പോൾ സമർപ്പിച്ചിരിയ്ക്കുന്ന ഹർജിയിലെ പ്രധാന ആവശ്യം എന്താണെന്ന് ഇതുവരെ പുറത്തുവിട്ടിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക