കഴിഞ്ഞ ദിവസമാണ് മലപ്പുറം പെരിന്തൽമണ്ണയിൽ കേരളത്തെ ഞെട്ടിച്ച സംഭവം നടന്നത്. പ്രണയാഭ്യർത്ഥന നിരസിച്ചു എന്ന കാരണത്താൽ പെൺകുട്ടിയെ കുത്തി കൊലപ്പെടുത്തിയ സംഭവം പെരിന്തൽമണ്ണ ഏലംകുളത്താണ് നടന്നത്. സംഭവത്തിൽ പ്രതി വിനീഷിനെ പോലീസ് പിടിക്കൂടിയിരുന്നു. 21കാരിയായ ദൃശ്യയെയാണ് വീട്ടില്‍ അതിക്രമിച്ച് കയറി രണ്ടാം നിലയിലെ മുറിയിലെത്തി പ്രതി കുത്തി കൊലപ്പെടുത്തിയത്. ആക്രമണം തടയാൻ ചെന്ന സഹോദരി ദേവശ്രീയ്ക്കും ഗുരുതരമായി പരിക്കേറ്റിരുന്നു.
ഓക്സിജന്‍ വിലവര്‍ധന നടപടിയിൽ സ്വകാര്യ ആശുപത്രികളുടെ ഹർജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും
കൊല്ലപ്പെട്ട ദൃശ്യയുടെ സംസ്ക്കാര ചടങ്ങുകൾ ഇന്ന് നടക്കും. ഇന്നലെ തന്നെ പോസ്റ്റ്മോര്‍ട്ടം പൂര്‍ത്തിയാക്കി രാത്രിയോടെ മൃതദേഹം വീട്ടിലെത്തിച്ചു. ഇന്ന് രാവിലെ വീട്ടുവളപ്പിൽ തന്നെ സംസ്ക്കാരം നടക്കും. അതേസമയം, പ്രതി വിനീഷിനെ തെളിവെടുപ്പിനായി ഇന്ന് സംഭവസ്ഥലത്തെത്തിക്കും. പെണ്‍കുട്ടിയെ ആക്രമിക്കുകയെന്ന ലക്ഷ്യത്തോടെ പ്രതി മുന്‍കൂട്ടി കാര്യങ്ങള്‍ ആസൂത്രണം ചെയ്തെന്നാണ് പോലീസ് വിലയിരുത്തുന്നത്. തെളിവെടുപ്പിന് ശേഷം ഇന്ന് പ്രതിയെ റിമാന്റ് ചെയ്തേക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക