ചെന്നൈ: വണ്ടലൂർ മൃഗശാല എന്നറിയപ്പെടുന്ന ചെന്നൈയിലെ അരിഗ്നാർ അന്ന സുവോളജിക്കൽ പാർക്കിൽ നാല് സിംഹങ്ങൾക്ക് കൊവിഡിന്റെ ഡെൽറ്റ വേരിയന്റ് ഉണ്ടെന്ന് കണ്ടെത്തി.
രോഗലക്ഷണങ്ങൾ കാണിച്ച 11 സിംഹങ്ങളിൽ ഒമ്പത് സിംഹങ്ങള്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതിൽ രണ്ട് സിംഹങ്ങൾ മരിച്ചു.
സിംഹങ്ങൾ രോഗലക്ഷണങ്ങൾ കാണിച്ചതിന് ശേഷം മൃഗശാല സാമ്പിളുകൾ എടുത്ത് ഭോപ്പാലിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹൈ സെക്യൂരിറ്റി അനിമൽ ഡിസീസസിലേക്ക് (എൻഐഎച്ച്എസ്എഡി) അയച്ചിരുന്നു.
ഒമ്പത് സിംഹങ്ങള്‍ പോസിറ്റീവ് ആയതായി ജൂൺ 3 ന് ഇൻസ്റ്റിറ്റ്യൂട്ട് സ്ഥിരീകരിച്ചു.
കടുവ സംരക്ഷണ കേന്ദ്രങ്ങൾ, ദേശീയ ഉദ്യാനങ്ങൾ, വന്യജീവി സങ്കേതങ്ങൾ, റിസർവ് വനങ്ങൾ എന്നിവിടങ്ങളിലെ മൃഗങ്ങളിൽ കോവിഡ് -19 അണുബാധ തടയുന്നതിനും ലഘൂകരിക്കുന്നതിനും അധികാരികൾക്ക് പിന്തുണയും മാർഗ്ഗനിർദ്ദേശവും നൽകുന്നതിന് തമിഴ്നാട് സർക്കാർ വെള്ളിയാഴ്ച സംസ്ഥാനതല ടാസ്ക് ഫോഴ്സ് രൂപീകരിച്ചു. .
പ്രതികരിക്കാൻ ഇവിടെ എഴുതുക