കേന്ദ്രസർക്കാർ നടപ്പിലാക്കിയ കാർഷിക നിയമങ്ങൾ പിൻവലിയ്ക്കണമെന്നാവശ്യപ്പെട്ടുക്കൊണ്ട് ഇപ്പോഴും രാജ്യതലസ്ഥാനത്ത് കർഷകർ സമരത്തിലാണ്. കഴിഞ്ഞ വർഷം നവംബറിലാണ് കർഷകർ സമരം ആരംഭിച്ചത്. ഇതിനിടയിൽ പലതവണ കേന്ദ്ര സർക്കാരും കർഷകരുമായി ചർച്ചകൾ നടന്നെങ്കിലും കാർഷിക നിയമങ്ങൾ പിൻവലിയ്ക്കാൻ സർക്കാർ തയ്യാറായില്ല. ഇപ്പോഴിതാ സർക്കാർ കാർഷിക നിയമങ്ങൾ പിൻവലിയ്ക്കില്ലെന്ന് അറിയിച്ചിരിക്കുകയാണ് കേന്ദ്ര കൃഷിമന്ത്രി നരേന്ദ്രസിങ് തോമർ. ഏത് അർധരാതിരിയിലും കർഷകരുമായി ചർച്ചയ്ക്ക് തയ്യാറാണെന്നും എന്നാൽ, കാർഷിക നിയമങ്ങൾ സർക്കാർ പിൻവലിയ്ക്കില്ലെന്നും അദ്ദേഹം അറിയിച്ചു.
കശ്മീരിന്റെ പ്രത്യേക പദവി പുനഃസ്ഥാപിക്കാന്‍ ശ്രമിക്കുമെന്ന കോണ്‍ഗ്രസ് നേതാവ് ദിഗ് വിജയ് സിങ്ങിന്റെ പ്രസ്താവനക്കും നരേന്ദ്രസിങ് തോമർ മറുപടി നൽകി. ആര്‍ട്ടിക്കിള്‍ 370 പുനഃസ്ഥാപിക്കുന്നതിന് രാജ്യം മുഴുവന്‍ എതിരാണെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. പ്രതിപക്ഷ പാര്‍ട്ടികള്‍ അധികാരത്തില്‍ വരാന്‍ യാതൊരു സാധ്യതയുമില്ല. ഇനി അധികാരത്തിലെത്തിയാലും കശ്മീരിന്റെ പ്രത്യേക പദവി പുനഃസ്ഥാപിക്കാന്‍ കഴിയില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക