കുഞ്ചാക്കോ ബോബന്റെ മുഖത്ത് അടിച്ചതിനെ കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക് മഞ്ജു നല്കിയ ഉത്തരങ്ങള്‍ വൈറലായിരുന്നു. 2020ല്‍ ദി ഫിലിം ഡെയ്ലി മോളിവുഡിന് നല്കിയ അഭിമുഖത്തിലെ വാക്കുകളാണ് വീണ്ടും സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നത്.
2016ല്‍ പുറത്തിറങ്ങിയ വേട്ട എന്ന ചിത്രത്തില്‍ എപിഎസ് ഓഫീസറായാണ് മഞ്ജു വേഷമിട്ടത്. കുറ്റാന്വേഷണ രംഗങ്ങള്‍ക്കിടയില്‍ കുഞ്ചാക്കോ ബോബനെ അടിക്കുന്ന ഭാഗമുണ്ട്. അതില്‍ മൂന്ന് തവണ ടേക്ക് ആണെന്ന് വിചാരിച്ച് കുഞ്ചാക്കോയുടെ മുഖത്ത് അടിക്കുന്നുണ്ട്.
പക്ഷെ അത് റിഹേഴ്സലായിരുന്നു എന്ന് സംവിധായകന് രാജേഷ് പറഞ്ഞു. മൂന്നാമത്തെ തവണയാണ് ടേക്ക് പോയത്. അതെടുത്ത മൂന്ന് തവണയും ചാക്കോച്ചന്റെ കവിളത്ത് തന്റെ കൈ കൊണ്ടിരുന്നു. വളരെ വേദനാജനകമായ കാര്യമാണത് എന്നാണ് മഞ്ജു പറയുന്നത്.
താന്‍ ക്ഷമ ചോദിച്ച് പോയപ്പോള്‍ ചാക്കോച്ചന് തന്നെ സമാധാനപ്പെടുത്തി. ആ വലിയ മനസിനെ താന്‍ നന്ദിയോടെ ഓര്‍ക്കുന്നുവെന്നും മഞ്ജു പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക