ഹൈദരാബാദിന്റെ പ്രാന്തപ്രദേശത്തുള്ള ഒരു ഫാർമസ്യൂട്ടിക്കൽ കമ്പനിയുടെ നിർമാണ യൂണിറ്റിൽ ശനിയാഴ്ച രാത്രി 7 മണിയോടെ വൻ തീപിടുത്തം.
തീ നിയന്ത്രിക്കാൻ അഗ്നിശമന ഉദ്യോഗസ്ഥർക്ക് 9 മുതൽ 10 മണിക്കൂർ വരെ സമയമെടുത്തതായി റിപ്പോർട്ട്. ആളപായമില്ല. വസ്തുവകകളുടെ നാശത്തിന്റെ വ്യാപ്തിയും അപകടത്തിന്റെ കൃത്യമായ കാരണവും അഗ്നിശമന സേനാംഗങ്ങൾ അന്വേഷിക്കുന്നു.
ഹൈദരാബാദിന്റെ പ്രാന്തപ്രദേശത്തുള്ള ഷമീർപേട്ടിലെ ജഗൻഗുഡ ഗ്രാമത്തിൽ സ്ഥിതി ചെയ്യുന്ന ആൽഫബെറ്റ് എന്ന ഫാർമസ്യൂട്ടിക്കൽ കമ്പനിയിലാണ് തീപിടുത്തം ഉണ്ടായത്. ശനിയാഴ്ച രാത്രി 7 മണിയോടെയാണ് അപകടത്തെക്കുറിച്ച് തങ്ങൾക്ക് കോൾ ലഭിച്ചതെന്ന് ഫയർ കൺട്രോൾ റൂം അറിയിച്ചു.
സൈബരാബാദ് പോലീസും അഗ്നിശമന സേനാംഗങ്ങളും ഉടൻ സ്ഥലത്തെത്തി .പ്ലാന്റിന്റെ മാനുഫാക്ചറിംഗ് യൂണിറ്റിലാണ് ആദ്യം തീ പടർന്നതെന്നും അതിനടുത്തുള്ള സ്റ്റോർ റൂമിലേക്കും വെയർഹൗസിലേക്കും വ്യാപിച്ചതായും ഇത് വൻ തീപിടിത്തത്തിന് കാരണമായെന്നും ഷമീർപേട്ട് സ്റ്റേഷൻ ഫയർ ഓഫീസർ പൂർണ കുമാർ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക