മുംബൈയിൽ മലയാളി യുവതി ആറു വയസുള്ള കുഞ്ഞിനെയും കൊണ്ട് ഫ്ലാറ്റിൽ നിന്ന് ചാടി മരിച്ച നിലയിൽ. പാലാ രാമപുരം സ്വദേശിയായ രേഷ്മ മാത്യു ട്രെഞ്ചില്‍ (43), മകന് ഗരുഡ് (6) എന്നിവരാണ് മരിച്ചത്. മുംബൈ ചാണ്ഡീവ്ലിയിലെ ഫ്ളാറ്റില്‍ നിന്നാണ് രേഷ്മ കുഞ്ഞിനെയുംകൊണ്ട് ചാടിയത്. രേഷ്മയുടെ ആത്മഹത്യാ കുറിപ്പിൽ അയൽക്കാർ നിരന്തരം ശല്യം ചെയ്യുന്നതായും, ജീവിക്കാൻ സമ്മതിക്കുന്നില്ലെന്നും സൂചിപ്പിച്ചിട്ടുണ്ട്.
ഇത് അനുസരിച്ച് ആത്മഹത്യാപ്രേരണക്കുറ്റത്തിന് അയല്‍വാസിയെ പൊലീസ് അറസ്റ്റ് ചെയ്തു. അയല്‍ക്കാരനായ 33കാരനെതിരെയും ഇയാളുടെ മാതാപിതാക്കള്‍ക്കെതിരെയുമാണ് ആത്മഹത്യാ പ്രേരണക്ക് കേസെടുത്തത്.
രേഷ്മയുടെ ഭർത്താവ് ശരത് മുലുക്തല ഇക്കഴിഞ്ഞ മേയിൽ കോവിഡ് ബാധിച്ച് മരിച്ചു. അതിനു ശേഷം വിഷാദാവസ്ഥയിലായിരുന്നു യുവതിയെന്ന് സുഹൃത്തുക്കൾ പറയുന്നു.
അതിനിടെയാണ് മകൻ ബഹളം വെക്കുന്നുവെന്ന് കാട്ടി അയൽക്കാർ സൊസൈറ്റി ബോർഡ് അംഗങ്ങളോടും പൊലീസിനോടും പരാതിപ്പെട്ടത്. ഇതേത്തുടർന്ന് ഒരു തവണ പൊലീസ് ഇവരുടെ ഫ്ലാറ്റിൽ എത്തുകയും ചെയ്തിരുന്നു. അതിനുശേഷം രേഷ്മയെ അധികം പുറത്തേക്ക് കണ്ടിരുന്നില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക