ഉത്തർപ്രദേശിലെ ഔരയ്യ ജില്ലയിൽ വരന് കാഴ്ചശക്തി കുറവാണെന്ന് മനസ്സിലാക്കിയ വധു കല്യാണത്തില്‍ നിന്ന് പിന്മാറി. വരന് കണ്ണടയില്ലാതെ പത്രം വായിക്കാൻ കഴിയില്ലെന്നു മനസ്സിലാക്കിയ വധു അവസാന നിമിഷം വിവാഹം ഉപേക്ഷിക്കുകയായിരുന്നു.
സർദാർ കോട്വാലി പ്രദേശത്തെ ജമാൽപൂർ ഗ്രാമവാസിയായ അർജുൻ സിംഗ്, മകൾ അർച്ചനയുടെ വിവാഹം ബാൻഷി ഗ്രാമത്തിലെ ശിവം എന്ന വ്യക്തിയുമായി നിശ്ചയിച്ചു. ‘നല്ല വിദ്യാഭ്യാസമുള്ള ആൺകുട്ടിയായതിനാൽ’ മകളുമായി ശിവമുമായുള്ള വിവാഹം സിംഗ് ഉറപ്പിച്ചു.
വിവാഹത്തിനുള്ള തീയതി നിശ്ചയിച്ച് എല്ലാ തയ്യാറെടുപ്പുകളും നടക്കുകയും ചെയ്തു. ഒരു ഷാഗൺ ചടങ്ങ് കൂടി നടന്നു. വരന് വധുവിന്റെ കുടുംബം മോട്ടോർ സൈക്കിൾ സമ്മാനിച്ചു.വിവാഹദിവസം ശിവം തന്റെ ‘ബറാത്ത്’ ഘോഷയാത്രയുമായി അർച്ചനയുടെ വീട്ടിലെത്തി.“വിവാഹദിനത്തിൽ വരൻ മുഴുവൻ സമയവും കണ്ണട ധരിച്ചതായി കാണപ്പെട്ടു,” സിംഗ് പറഞ്ഞു.
ഇക്കാരണത്താൽ, വരന് കാഴ്ച്ച ശക്തി കുറവാണെന്ന് മനസ്സിലാക്കിയ വധു കണ്ണടയില്ലാതെ വരനോട് ഒരു ഹിന്ദി പത്രം വായിക്കാന്‍ ആവശ്യപ്പെട്ടു. എന്നാല്‍ ഇതില്‍ യുവാവ് പരാജയപ്പെടുകയായിരുന്നു.
കാഴ്ചശക്തി കുറവുള്ള ഒരാളെ വിവാഹം കഴിക്കാൻ അവൾ ആഗ്രഹിച്ചില്ല. അവളുടെ വീട്ടുകാർ അവളുടെ തീരുമാനത്തെ മാനിക്കുകയും വിവാഹം റദ്ദാക്കുകയും ചെയ്തു.
വിവാഹത്തിന് ചെലവഴിച്ച പണത്തിനൊപ്പം സ്ത്രീധനമായി നൽകിയ പണവും മോട്ടോർ സൈക്കിളും തിരികെ നൽകണമെന്ന് വധുവിന്റെ കുടുംബം ആവശ്യപ്പെട്ടു. എന്നാല്‍ വരന്റെ കുടുംബം വിസമ്മതിച്ചു. വരനും ബന്ധുക്കൾക്കുമെതിരെ യുവതിയുടെ കുടുംബം കോട്വാലിയിലെ പോലീസ് സ്റ്റേഷനിൽ പരാതി നല്കി
പ്രതികരിക്കാൻ ഇവിടെ എഴുതുക