വര്‍ഷങ്ങള്‍ക്ക് മുന്‍പ് നടന് മമ്മൂട്ടി ഗുജറാത്ത് വംശഹത്യയെക്കുറിച്ച് പറഞ്ഞത് ഓര്‍ത്തെടുത്ത് മുകേഷ്എംഎല്എ. ഗുജറാത്തില്‍ ഡിവൈഎഫ്ഐയുണ്ടായിരുന്നെങ്കില് ഗോദ്ര സംഭവം നടക്കില്ലെന്നാണ് മമ്മൂട്ടി അഭിപ്രായപ്പെട്ടതെന്നും അന്ന് അദ്ദേഹത്തെ ചീത്ത വിളിച്ച് നിരവധി പേര് രംഗത്തെത്തിയിരുന്നെന്നും മുകേഷ് പറഞ്ഞു. അത് 100 ശതമാനം സത്യമായിരുന്നെന്നും മുകേഷ് അഭിപ്രായപ്പെട്ടു.
”പണ്ട് ശ്രീ മമ്മൂട്ടി ഒരുപാട് വിവാദമായ ഒരു പ്രസ്താവന നടത്തി. ഗുജറാത്തില്‍ ഡിവൈഎഫ്ഐയുണ്ടായിരുന്നെങ്കില് ഗോദ്ര സംഭവം നടക്കില്ലെന്ന്. അന്ന് അദ്ദേഹത്തെ കുറെ പേര് തെറിയൊക്കെ വിളിച്ചു. സോഷ്യല്‍മീഡിയ തുടങ്ങുന്ന കാലമായിരുന്നു. പക്ഷെ അത് 100 ശതമാനം സത്യമായിരുന്നു. അതുകൊണ്ടാണ് ചീത്ത വിളിച്ചതും, പ്രതികരിച്ചതും.”
സ്ത്രീധനം പോലെയുള്ള സംഭവങ്ങള്‍ പിഴുതെറിയാന്‍ ഡിവൈഎഫ്ഐയ്ക്ക് കഴിയുമെന്നും മുകേഷ് പറഞ്ഞു. ”സഹോദരി, അല്ലെങ്കില്‍ മകള്‍. അങ്ങനെയൊരു സ്ഥലത്തേക്കാണോ നമ്മള് കെട്ടിച്ച് അയയ്ക്കേണ്ടത്, പറഞ്ഞു വിടേണ്ടത്? ആ വീട്ടില്‍ എല്ലാം സഹിച്ച് അങ്ങനെയൊരു ജീവിതമാണോ അവള് നയിക്കേണ്ടത്. അത് നമ്മള് വളരെ ഗൗരവത്തോടെ ചിന്തിച്ച് അതിനെതിരെ ആഞ്ഞടിക്കണം.”
പ്രതികരിക്കാൻ ഇവിടെ എഴുതുക