അമേരിക്കയെയും ലോകം മുഴുവൻ നേരിടുന്ന കാലാവസ്ഥാ വ്യതിയാനം പിടിമുറുക്കുന്നു. അടുത്തിടെ പുറത്തിറങ്ങിയ പഠനത്തിൽ വ്യക്തമാക്കുന്നത് 2100-ഓടെ അമേരിക്കയിലെ ആയിരക്കണക്കിന് നഗരങ്ങൾ പ്രേത നഗരങ്ങളായി മാറാൻ സാധ്യതയുണ്ടെന്നാണ്. ഇല്ലിനോയിസ് സർവകലാശാലയിലെ ഗവേഷകരാണ് അമേരിക്കയുടെ ഭാവിയെ കുറിച്ച് ഇങ്ങനൊരു റിപ്പോർട്ട് പുറത്തുവിട്ടിരിക്കുന്നത്.
അമേരിക്കയുടെ ഭൂപ്രകൃതിയിൽ 2100 ഓടെ കാര്യമായ പരിവർത്തനം ഉണ്ടാകും.ആൾപ്പാർപ്പില്ലാത്ത പ്രേത നഗരങ്ങളായി ഏകദേശം 30,000 നഗരങ്ങൾ മാറാൻ സാധ്യതയുണ്ട്.നഗരങ്ങളുടെ തകർച്ചയ്ക്ക് പാരിസ്ഥിതിക വെല്ലുവിളികൾ, നഗരാസൂത്രണത്തിലെ പാളിച്ചകൾ, വിജനമായ ഭൂപ്രകൃതി എന്നിവയാണ് കാരണമാകുന്നതെന്നാണ് ഈ ഗവേഷണത്തിലെ കണ്ടെത്തലുകൾ. ജനസംഖ്യാ ഇടിവ് 12 മുതൽ 23 ശതമാനം വരെയാകാനും സാധ്യതയുണ്ട്.നഗരങ്ങളുടെ മൂന്നിൽ രണ്ട് ഭാഗത്തെ വരെ ജനനനിരക്കിലെ കുറവും കുടിയേറ്റ പ്രവണതകളും ബാധിക്കും.
തകർച്ച ഹവായിയും വാഷിംങ്ടൺ ഡിസിയും ഒഴികെയുള്ള എല്ലാ അമേരിക്കൻ നഗരങ്ങളെയും ബാധിക്കുമെന്നാണ് ഇല്ലിനോയിസ് സർവകലാശാലയിലെ ഗവേഷകർ ചൂണ്ടിക്കാണിക്കുന്നത്.അമേരിക്കയിലെ മൊത്തത്തിലുള്ള ജനസംഖ്യ 2080 ഓടെ കുറയുമെന്ന യുഎസ് സെൻസസ്, ഈ പഠനത്തെ ശരിവയ്ക്കുന്നു.വിദഗ്ധർ നൽകുന്നത് നഗരാസൂത്രണത്തിൽ കാര്യമായ മാറ്റം വരുത്തണമെന്ന മുന്നറിയിപ്പാണ്.സമ്പൂർണമായി നഗരങ്ങൾ ആളുകളില്ലാത്ത നഗരങ്ങളായി മാറില്ലെങ്കിലും ഭാവിയിൽ നഗരങ്ങൾക്കിടയിലെ ജനസാന്ദ്രതയുടെ വ്യത്യാസം ജനജീവിതത്തെയും പ്രവർത്തനങ്ങളെയും കാര്യമായി ബാധിക്കുമെന്നാണ് പഠനം പറയുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക