എല്ലാവരും തന്നെ തെറ്റിദ്ധരിച്ചിരുന്ന ഒരു കാലമുണ്ടായിരുന്നുവെന്ന് നടന് മനോജ് കെ ജയന്. ഏറെ കാലത്തെ പ്രണയത്തിന് ഒടുവിലാണ് മനോജ് കെ ജയനും ഉര്‍വശിയും വിവാഹിതരായത്. എന്നാല്‍ ഇരുവരും പിരിയുകയും രണ്ടാമതും വിവാഹം കഴിക്കുകയും ചെയ്തു. മകള്‍ കുഞ്ഞാറ്റയ്ക്ക് തന്റെ രണ്ടാമത്തെ ഭാര്യ ആശയോടുള്ള ആത്മബന്ധത്തെ കുറിച്ച് താരം പറയുന്ന വാക്കുകളാണ് വൈറലാകുന്നത്.
കുഞ്ഞാറ്റയെയും എടുത്ത് ചെന്നൈയില്‍ നിന്ന് നാട്ടിലേക്ക് വരുമ്പോള്‍ അനുവാദം ചോദിച്ചത് ഉര്‍വശിയുടെ അമ്മയോടു മാത്രമാണ്. വലിയ അപകടങ്ങളിലേക്ക് പോകാതെ തന്നെ പലപ്പോഴും ചേര്‍ത്തു നിര്‍ത്തിയത് ഉര്‍വശിയുടെ അമ്മയാണ്. ആറു വര്‍ഷത്തോളം പൊരുത്തപ്പെടാന്‍ പല രീതിയില്‍ ശ്രമിച്ച ശേഷമാണ് ഇനി മുന്നോട്ടുപോകാന്‍ പറ്റില്ല എന്ന് തോന്നിയത് അങ്ങനെയാണ് പിരിയുന്നത്.
ആശക്കും കുഞ്ഞാറ്റക്കും അമൃതിനും ഒപ്പം താന്‍ ഹാപ്പിയാണ്. ഉര്‍വശിയുടെ മകന് ഇടയ്ക്ക് കുഞ്ഞാറ്റയെ കാണാന്‍ ആഗ്രഹം പറയും. അതിനായി കരയും. അപ്പോള്‍ അവളെ ഉര്‍വശിയുടെ അടുത്തേക്ക് അയക്കാറുണ്ട്. താന്‍ തന്നെ വണ്ടി കയറ്റി വിടും. ഉര്‍വശിയോട് യാതൊരുവിധ പിണക്കങ്ങളുമില്ല. ആശയുമായി അടുത്ത ബന്ധം ആണ് കുഞ്ഞാറ്റയ്ക്ക് ഉള്ളത്. പ്ലസ്ടു റിസള്‍ട്ട് അറിഞ്ഞ ഉടനെ ‘ആദ്യം അമ്മയെ വിളിച്ചു പറയൂ’ എന്നാണ് താന്‍ പറഞ്ഞത്.
ഉര്‍വശിയുടെ നമ്പറിലേക്ക് ആശയുടെ ഫോണില്‍ നിന്നുമാണ് മോള് വിളിച്ചത്. കല്പ്പനയുടെ മകളുമായും ആശക്ക് ബന്ധം ഉണ്ട്. ഉര്‍വശിയുടെ മോന് പൊന്നുണ്ണിയുടെ ചോറൂണിന് ആശയാണ് കുഞ്ഞാറ്റയെ കൊണ്ടുപോയത് ആശയാണ്. മാത്രമല്ല ഇപ്പോഴും ഉര്‍വശി കുഞ്ഞാറ്റയെ വിളിച്ചിട്ട് കിട്ടിയില്ലെങ്കില്‍ ആശയെ ആണ് വിളിക്കുന്നത് എന്നും മനോജ് വനിത മാസികയ്ക്ക് നല്കിയ അഭിമുഖത്തില്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക