ശാസ്താംകോട്ട: വിസ്മയയുടെ മരണത്തില്‍ കൊലപാതക സാധ്യത തള്ളാതെ അന്വേഷണ സംഘം.
വിസ്മയയെ ശുചിമുറിയിലെ ജനൽക്കമ്പിയിൽ തൂങ്ങി നിന്ന നിലയിൽ കണ്ടെത്തിയത് കിരൺ കുമാർ മാത്രമാണ്. വിസ്മയെ തൂങ്ങി മരിച്ചതായി പറയുന്ന സ്ഥലത്ത് സ്ഥലത്ത് ഒരുമണിക്കൂറിലധികം പരിശോധന നടത്തിയിട്ടും ആത്മഹത്യയാണെന്ന് ഉറപ്പിക്കാൻ പൊലീസിനായിട്ടില്ല.
കിരണിന്റെ മാതാപിതാക്കളിൽ നിന്നും വിവരങ്ങൾ ശേഖരിച്ചു. മൃതദേഹം പോസ്റ്റ്മോർട്ടം നടത്തിയ ഡോക്ടർമാർ വിസ്മയ മരിച്ചതായി പറയുന്ന സ്ഥലത്ത് ചൊവ്വാഴ്ച പരിശോധന നടത്തിയിരുന്നു. ജുഡീഷ്യൽ കസ്റ്റഡിയിൽ കഴിയുന്ന ഭർത്താവ് എസ് കിരൺകുമാറിന്റെ സാന്നിധ്യത്തിലായിരുന്നു വിശദമായ പരിശോധന. എന്നാൽ ഒരു മണിക്കൂറിലേറെ പരിശോധന നടത്തിയിട്ടും ആത്മഹത്യയോ കൊലപാതകമോ എന്ന് കണ്ടെത്താൻ അന്വേഷണ സംഘത്തിന് കഴിഞ്ഞില്ല.
അന്വേഷണ സംഘത്തിന് നിലവിൽ ലഭ്യമായ മൊഴികൾ അനുസരിച്ച് വിസ്മയ ജനൽ കമ്പിയിൽ തൂങ്ങി നിൽക്കുന്നത് കിരൺ മാത്രമേ കണ്ടിട്ടുള്ളൂ. ജനൽ കമ്പിയിൽ തൂങ്ങി നിന്ന വിസ്മയയെ ഒറ്റയ്ക്ക് കെട്ടഴിച്ച് താഴെയിറക്കി പ്രാഥമിക ശുശ്രൂശ നൽകിയെന്നാണ് കിരണിന്റെ മൊഴി.
പ്രതികരിക്കാൻ ഇവിടെ എഴുതുക