മമ്മൂട്ടിയെക്കുറിച്ച് മനസ്സുതുറന്ന് സംവിധായകന് ജോസ് തോമസ്. ചില കാര്യങ്ങളില്‍ പിടി വാശിയുള്ള മമ്മൂട്ടി ഒരു ക്ഷിപ്ര കോപിയാണെന്നും അദ്ദേഹം തന്റെ യൂട്യൂബ് ചാനലിലെ വീഡിയോയില്‍ പറഞ്ഞു. തന്റെ സിനിമയിലെ ഗുരുവായ ബാലു കിരിയത്തിന്റെ ഒന്നും മിണ്ടാത്ത ഭാര്യ എന്ന ചിത്രത്തിന്റെ ഡബ്ബിംഗിനിടെയാണ് മമ്മൂട്ടിയെ ആദ്യമായി കണ്ടതെന്ന് സംവിധായകന് ജോസ് തോമസ്.
തനിയാവര്‍ത്തനം എന്ന സിനിമയില്‍ സിബി സാറിന്റെ അസോസിയേറ്റായി വര്‍ക്ക് ചെയ്യുന്ന സമയം. അന്നാണ് മമ്മൂട്ടിയുമായി കൂടുതല്‍ അടുക്കുന്നത്. പിന്നീട് മുദ്ര, വിചാരണ എന്ന സിനിമകളില്‍ കൂടി ഞങ്ങള്‍ പരസ്പരം നല്ലത് പോലെ അറിയുന്നവരായി. മമ്മൂട്ടിയുടെ സ്വഭാവം എന്ന് പറഞ്ഞാല്‍ ക്ഷിപ്രകോപിയാണ്. ചില സമയത്ത് പിടിവാശിയുണ്ട്. അതിന് ഒരുദാഹരണം പറയാം
മുദ്ര എന്ന സിനിമയുടെ ഷൂട്ടിംഗ് നടക്കുന്ന സമയം. ഒരു ഗാനരംഗം ചിത്രീകരിക്കുകയാണ്. ഗാനരംഗത്തില്‍ സ്വാതന്ത്ര്യ ദിന പരേഡാണ് അതില്‍ സ്കൂളിലെ കുട്ടികളാണ് പങ്കെടുക്കുന്നത്. പാട്ടു പാടേണ്ടത് മമ്മൂട്ടിയാണ്. എന്നാല്‍ അദ്ദേഹം അന്നത്തെ രീതിയ്ക്കെതിരായി എനിക്കാ പാട്ട് കാണാതെയൊന്നും പഠിക്കാന്‍ പറ്റില്ല പ്രോപ്റ്റ് ചെയ്ത് കൊടുക്കണം എന്ന് പറഞ്ഞു.
അതായത് പാട്ടിന്റെ ലൈന്‍ വരുന്നതിനും മുമ്പ് ഉറക്കെ വായിച്ചുകൊടുക്കണം. ഇപ്പോഴും ആ സിനിമയുടെ പാട്ട് കണ്ടു നോക്കൂ ആള്‍ക്കാര്‍ക്കിടയില്‍ ഞാന്‍ സ്്ക്രിപ്റ്റും പിടിച്ച് വായിക്കുന്നത് കാണാം. അദ്ദേഹം പറഞ്ഞു .
പ്രതികരിക്കാൻ ഇവിടെ എഴുതുക