ലക്ഷദ്വീപ് വിഷയത്തില്‍ പൃഥ്വിരാജ് നിലപാട് വ്യക്തമാക്കിയ സംഭവത്തില്‍ തന്റെ അഭിപ്രായം വ്യക്തമാക്കിയിരിക്കുകയാണ് പൃഥ്വിരാജിന്റെ അമ്മയും നടിയുമായ മല്ലിക സുകുമാരന്‍.
കുറച്ച് കാലമായി പൃഥ്വിരാജ് എന്ത് പറഞ്ഞാലും എതിര്‍ക്കുന്നത് സ്വാഭാവികമായിരിക്കുന്നു. ലക്ഷദ്വീപിനെ കുറിച്ച് പൃഥ്വിരാജ് പറഞ്ഞതില്‍ രാഷ്ട്രീയപരമായ ലക്ഷ്യങ്ങളില്ല. ദ്വീപില്‍ രണ്ട് മൂന്ന് തവണ പോയി ഒന്നരമാസത്തോളം താമസിച്ച വ്യക്തിയാണ് പൃഥ്വി. ഒരു സെലിബ്രിറ്റി എന്ന നിലയില്‍ താന്‍ ആ പ്രശ്നത്തെ കുറിച്ച് സംസാരിച്ചാല്‍ കുറച്ച് കൂടി ആളുകള്‍ ശ്രദ്ധിക്കുമെന്നതിനാലാണ് പൃഥ്വി അങ്ങനെ ചെയ്തത്. എന്നാല്‍ അത് വലിയ ചര്‍ച്ചയായി മാറി.
‘പൃഥ്വിരാജ് എന്തെങ്കിലും പറഞ്ഞാല്‍ എതിര്‍ക്കുന്നത് ഇപ്പോള്‍ ഒരു സ്വാഭാവിക സംഭവമായി മാറി കഴിഞ്ഞു. ഇത് തുടങ്ങിയിട്ട് കുറച്ച് കാലമായി. ഇപ്പോ കുറച്ച് കുറവാണെന്ന് മാത്രം. ലക്ഷദ്വീപിനെ കുറിച്ച് പൃഥ്വിരാജ് പറഞ്ഞതില്‍ രാഷ്ട്രീയപരമായ ലക്ഷ്യങ്ങളില്ല. ദ്വീപില്‍ രണ്ട് മൂന്ന് തവണ പോയി ഒന്നരമാസത്തോളം താമസിച്ച വ്യക്തിയാണ് പൃഥ്വി.
അനാര്ക്കലിക്കും ലൂസിഫറിനും എല്ലാം വേണ്ടി. അപ്പോള്‍ അവനെ അറിയാവുന്നവര്‍ വിളിച്ച് കാര്യങ്ങള്‍ പറഞ്ഞപ്പോള്‍ ഒരു സെലിബ്രിറ്റി എന്ന നിലയില്‍ താന്‍ ആ പ്രശ്നത്തെ കുറിച്ച് സംസാരിച്ചാല്‍ കുറച്ച് കൂടി ആളുകള്‍ ശ്രദ്ധിക്കുമെന്ന് കരുതിയാണ് അത് ചെയ്തത്. എന്നാല്‍ അതിന് ശ്രദ്ധ കിട്ടിയെന്ന് മാത്രമല്ല ഭയങ്കര ചര്‍ച്ചായി.
ഇപ്പോഴത്തെ കാലത്ത് അവരവര്‍ക്ക് ശരിയെന്ന് തോന്നുന്ന കാര്യം പറയുന്നത് ഭയങ്കരമായ സംഭവമാക്കി മാറ്റുന്ന പ്രവണതയാണ് ഉള്ളത്. എനിക്ക് വാസ്തവത്തില്‍ ലക്ഷദ്വീപ് വിഷയത്തില്‍ ചിരിയാണ് വന്നത്. അവന് അവന്റെ അഭിപ്രായം പറഞ്ഞു. അതിനകത്ത് ആരുടെയും പേരോ ഒന്നും തന്നെ പറഞ്ഞിട്ടില്ല.
നാട്ടുകാരുമായി സംസാരിക്കണം എന്ന് മാത്രമാണ് പറഞ്ഞത്. പിന്നെ ഈ പ്രശ്നങ്ങള്‍ക്കൊക്കെ പ്രതികരിക്കാന്‍ പോയാല്‍ നമ്മളും മുദ്രാവാക്ക്യം വിളിക്കുന്ന അണികളും തമ്മില്‍ എന്താണ് വ്യത്യാസം.’
പ്രതികരിക്കാൻ ഇവിടെ എഴുതുക