ബിജെപിയിൽ നിന്നും സഖ്യകക്ഷികളിൽ നിന്നുമുള്ള പുതിയതും പഴയതുമായ 43 മന്ത്രിമാരെ ബുധനാഴ്ച കേന്ദ്രമന്ത്രിസഭയിൽ ഉൾപ്പെടുത്തുമെന്ന് കേന്ദ്ര വൃത്തങ്ങൾ അറിയിച്ചു. 2019 ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ വിജയം നേടിയ ശേഷം പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ രണ്ടാം ടേം പ്രകാരമുള്ള കേന്ദ്ര മന്ത്രിസഭയുടെ ആദ്യ പുന:സംഘടനയാണിത്.
പുതിയ കേന്ദ്ര മന്ത്രിസഭയിൽ ഏഴ് പിഎച്ച്ഡി, മൂന്ന് എംബിഎ, പതിമൂന്ന് അഭിഭാഷകർ, ആറ് ഡോക്ടർമാർ, അഞ്ച് എഞ്ചിനീയർമാർ, ഏഴ് സിവിൽ സർവീസുകാര്, ബിരുദമുള്ള 68 മന്ത്രിമാർ എന്നിവരുണ്ടാകുമെന്ന് ഉന്നത വൃത്തങ്ങൾ അറിയിച്ചു.
പാർശ്വവത്കരിക്കപ്പെട്ട സമൂഹങ്ങൾക്ക് പുന:സംഘടനയിൽ മതിയായ പ്രാതിനിധ്യം ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കുന്നതിന് വളരെയധികം പരിശ്രമിച്ചതായി സർക്കാർ വൃത്തങ്ങൾ അറിയിച്ചു.
പുതിയ മന്ത്രിസഭയിൽ ദലിത് സമുദായത്തിൽ നിന്നുള്ള 12 മന്ത്രിമാരുണ്ടാകുമെന്ന് വൃത്തങ്ങൾ അറിയിച്ചു. ഈ മന്ത്രിമാർ ഓരോരുത്തരും വ്യത്യസ്ത പട്ടികജാതി സമൂഹത്തിൽ നിന്നുള്ളവരാണ്. ഇതിൽ രണ്ട് പട്ടികജാതി മന്ത്രിമാർക്ക് മുഴുവൻ കാബിനറ്റ് റാങ്ക് ഉണ്ടായിരിക്കും.
യാദവ്, കുർമി, ജാട്ട്, ഡാർജി, കോളി, വോക്കലിഗാസ് എന്നിവയുൾപ്പെടെ 19 പിന്നോക്ക ജാതി സമുദായങ്ങളിൽ നിന്നുള്ള 27 ഒബിസി മന്ത്രിമാരുണ്ടാകും.
ഒബിസി കമ്മ്യൂണിറ്റിയിലെ അഞ്ച് അംഗങ്ങൾക്ക് മുഴുവൻ കാബിനറ്റ് റാങ്കും ഉണ്ടായിരിക്കും. ഏഴ് വ്യത്യസ്ത എസ്ടി സമുദായങ്ങളിൽ നിന്നുള്ള എട്ട് ആദിവാസി മന്ത്രിമാരുണ്ടാകും. രാജ്യത്തെ വിവിധ ന്യൂനപക്ഷ സമുദായങ്ങളെ പ്രതിനിധീകരിച്ച് അഞ്ച് മന്ത്രിമാരുണ്ട്.
ബ്രാഹ്മണൻ, ഭൂമിഹാർ, കയാസ്ത്, ക്ഷത്രിയ, ലിംഗായത്ത്, പട്ടേൽ, മറാത്ത, റെഡ്ഡി ജാതികൾ പോലുള്ള 29 സമുദായ പ്രതിനിധികൾ ഉണ്ടാകും. കാബിനറ്റ് റാങ്കുള്ള രണ്ട് പേർ ഉൾപ്പെടെ 11 വനിതാ മന്ത്രിമാരുണ്ട്. . മന്ത്രിസഭയിൽ ആറ് പേർ ഉൾപ്പെടെ 50 വയസ്സിന് താഴെയുള്ള 14 മന്ത്രിമാരുണ്ട്.
പുന സംഘടനയ്ക്ക് ശേഷം മോദി സർക്കാരിലെ മന്ത്രിമാരുടെ ശരാശരി പ്രായം 58 വയസ്സ് ആയിരിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക