ധാക്ക: ബംഗ്ലദേശ് തലസ്ഥാനമായ ധാക്കയിലെ ആറുനില ഫാക്ടറിയിൽ ഉണ്ടായ തീപിടിത്തത്തിൽ 52 പേർ വെന്തുമരിച്ചു. അപകടത്തിൽ അമ്പതോളം പേർക്ക് പരിക്കേറ്റു. മരണസംഖ്യ ഇനിയും ഉയർന്നേക്കുമെന്നാണ് റിപ്പോർട്ടുകൾ.
രാസവസ്തുക്കളും പ്ലാസ്റ്റിക് കുപ്പികളും സൂക്ഷിച്ചിരുന്ന താഴത്തെ നിലയിൽ നിന്നാണ് തീ പടർന്നത്. 18-ലേറെ അഗ്നിശമനസേനാ യൂണിറ്റുകൾ ചേർന്നു ഏറെ പാടുപ്പെട്ടാണ് സ്ഥിതി നിയന്ത്രണ വിധേയമാക്കിയത്.
വ്യാഴാഴ്ച വൈകുന്നേരം നര്യാൺ ഗഞ്ജിലെ രുപ്ഗഞ്ചിലുള്ള ഹാഷെം ഫുഡ് ആൻഡ് ബിവറേജ് ഫാക്ടറിയിലാണ് തീപിടുത്തമുണ്ടായത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക