കൊച്ചി: കരിപ്പൂർ സ്വർണ്ണക്കടത്തുകേസിലെ പ്രതി അർജുൻ ആയങ്കിയെ വീണ്ടും കസ്റ്റഡിയിൽ ആവശ്യപ്പെട്ടുള്ള കസ്റ്റംസിന്റെ അപേക്ഷ കോടതി തള്ളി. കൊച്ചിയിലെ സാമ്പത്തിക കുറ്റകൃത്യങ്ങൾ പരിഗണിക്കുന്ന കോടതിയാണ് അപേക്ഷ തള്ളിയത്. ഏഴു ദിവസം പ്രതിയെ കസ്റ്റഡിയിൽ വിട്ടിരുന്നു. ഈ സമയത്ത് മതിയായ തെളിവുകൾ ശേഖരിക്കാൻ അവസരം നൽകിയിരുന്നു. പുതിയ തെളിവുകൾ ലഭിച്ചാൽ ജയിലിൽ എത്തി കസ്റ്റംസിന് പ്രതിയെ ചോദ്യം ചെയ്യാനാകുമെന്നും കസ്റ്റംസ് പറഞ്ഞു.
കേസ് അന്വേഷണം പൂർത്തിയായിട്ടില്ലെന്ന് കോടതിയിൽ നൽകിയ അപേക്ഷയിൽ കസ്റ്റംസ് ചൂണ്ടിക്കാട്ടി. അർജുൻ ആയങ്കി ഉപയോഗിച്ച മൊബൈൽ ഫോൺ കണ്ടെടുക്കേണ്ടതുണ്ട്. അർജുനുമായി കള്ളക്കടത്തുമായി ബന്ധപ്പെട്ട നിയമവിരുദ്ധ പ്രവർത്തനങ്ങൾ നടത്തി വന്ന ടി പി വധക്കേസിലെ പ്രതി മുഹമ്മദ് ഷാഫിയെ ചോദ്യം ചെയ്യാനുണ്ട്. നോട്ടീസ് നൽകിയിട്ടും ഷാഫി ചോദ്യം ചെയ്യലിന് ഹാജരായില്ല. അതേസമയം, ഷാഫിയുടെ വീട്ടിൽ നിന്നും കസ്റ്റംസ് പിടിച്ചെടുത്ത രേഖകൾ കോടതിക്ക് കൈമാറി. മുദ്രവച്ച കവറിലാണ് രേഖകൾ കൈമാറിയത്. അർജുനെ നാല് ദിവസത്തേക്കാണ് കസ്റ്റംസ് ആവശ്യപ്പെട്ടത്.
അതേസമയം, സ്വർണക്കടത്ത് കേസിലെ ഒന്നാം പ്രതി മുഹമ്മദിന് ഷഫീഖിന് ഉപാധികളോടെ കോടതി ജാമ്യം അനുവദിച്ചു. സ്വർണ്ണം കടത്തുന്നതിനിടയിൽ പിടിയിലായ ഷെഫീഖിന്റെ ചോദ്യം ചെയ്യൽ പൂർത്തിയായ സാഹചര്യത്തിലാണ് കോടതി ജാമ്യം അനുവദിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക