അഫ്ഗാനിസ്ഥാനിലെ കാന്തഹാറിലെ കോൺസുലേറ്റിലെ 50 ഓളം നയതന്ത്ര ഉദ്യോഗസ്ഥരെയും മറ്റ് സ്റ്റാഫ് അംഗങ്ങളെയും കാന്തഹാർ നഗരത്തിന് സമീപം രൂക്ഷമായ പോരാട്ടം കണക്കിലെടുത്ത് ഒഴിപ്പിച്ചതായി ഇന്ത്യ അറിയിച്ചു.
രണ്ട് പതിറ്റാണ്ടിനുശേഷം യുഎസ് സൈന്യത്തെ പിൻവലിക്കുമ്പോൾ താലിബാൻ രാജ്യത്തിന്റെ നിയന്ത്രണം തിരിച്ചുപിടിക്കാൻ ശ്രമിക്കുന്നതിനിടെയാണ് പോരാട്ടം തുടങ്ങിയതെന്ന് വൃത്തങ്ങൾ അറിയിച്ചു. പാകിസ്താൻ വ്യോമ ഇടം ഒഴിവാക്കിയ പ്രത്യേക വ്യോമസേന വിമാനങ്ങളാണ് കോൺസുലേറ്റിലെ ഉദ്യോഗസ്ഥരെ ഇന്നലെ വൈകുന്നേരം ദില്ലിയിലേക്ക് കൊണ്ടുപോയത്.
അഫ്ഗാനിസ്ഥാനിലെ സുരക്ഷാ സാഹചര്യങ്ങൾ ഇന്ത്യ സൂക്ഷ്മമായി നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണ്. ഞങ്ങളുടെ ഉദ്യോഗസ്ഥരുടെ സുരക്ഷ പരമപ്രധാനമാണ്, ”വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു.
“കാന്തഹാറിലെ കോൺസുലേറ്റ് ജനറൽ ഓഫ് ഇന്ത്യ അടച്ചിട്ടില്ല. എന്നിരുന്നാലും, കാന്ദഹാർ നഗരത്തിന് സമീപം രൂക്ഷമായ പോരാട്ടം കാരണം, ഇന്ത്യ ആസ്ഥാനമായുള്ള ഉദ്യോഗസ്ഥരെ തൽക്കാലം തിരിച്ചുകൊണ്ടുവന്നു. ഞങ്ങളുടെ പ്രാദേശിക സ്റ്റാഫ് അംഗങ്ങളിലൂടെ കോൺസുലേറ്റ് പ്രവർത്തനം തുടരുകയാണ്, ”വിദേശകാര്യ മന്ത്രാലയ വക്താവ് അരിന്ദം ബാഗ്ചിയുടെ പ്രസ്താവന കൂട്ടിച്ചേർത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക