രാജ്യത്തിന്റെ പുതിയ ഡിജിറ്റൽ നിയമപ്രകാരം ആവശ്യമായ പരാതികൾ പരിഹരിക്കുന്നതിനായി ട്വിറ്റർ ഇന്ത്യ ഒരു ഇന്ത്യൻ പൗരനെ ഓഫീസറായി നിയമിച്ചു. ട്വിറ്റർ വെബ്സൈറ്റിൽ വിനയ് പ്രകാശിനെ റെസിഡന്റ് ഗ്രീവൻസ് ഓഫീസറായി നാമകരണം ചെയ്യുകയും ഒരു ഇമെയിൽ കോൺടാക്റ്റ് ഐഡി നൽകുകയും ചെയ്തു. പുതിയ നിയമങ്ങൾ പ്രാബല്യത്തിൽ വന്നതിനുശേഷം മാർച്ച് മുതൽ സർക്കാരുമായുള്ള വലിയ നിലപാടിനെ തുടർന്നാണ് നിയമനം.
ഇന്ത്യൻ വിവരസാങ്കേതിക നിയമപ്രകാരം ട്വിറ്ററിന് ലഭിക്കുന്ന പരാതികളെക്കുറിച്ച് കമ്പനി എല്ലാ മാസവും റിപ്പോർട്ട് തയാറാക്കണം. പരാതികളിൽ എടുത്ത നടപടികളും ഇതിൽ വ്യക്തമാക്കണം.ഇത്തരം കാര്യങ്ങൾ ഇനി ചെയ്യേണ്ടത് പരാതി പരിഹാര ഓഫീസറായിരിക്കും.
മേയ് 26 മുതൽ ജൂൺ 25 വരെ ലഭിച്ച പരാതികളുടെ വിവരങ്ങളും കമ്പനി പ്രസിദ്ധീകരിച്ചിട്ടുണ്ട്. അക്കൗണ്ട് വെരിഫിക്കേഷൻ, അക്കൗണ്ട് ആക്സസ്, അക്കൗണ്ടുമായി ബന്ധപ്പെട്ട വിവരങ്ങൾ എന്നിവയെ സംബന്ധിച്ചാണ് കൂടുതൽ പരാതികൾ ലഭിച്ചിരിക്കുന്നതെന്നും ട്വിറ്റർ അറിയിച്ചു.
സമൂഹ മാധ്യങ്ങൾ ഇന്ത്യയിൽ പരാതിപരിഹാര ഓഫീസർ, നോഡൽ ഓഫീസർ എന്നിവരെ മേയ് 26-ഓടെ നിയമിക്കണമെന്ന് ഫെബ്രുവരിയിൽ പുറത്തിറക്കിയ പുതിയ മാർഗനിർദേശങ്ങളിൽ ഐ.ടി. മന്ത്രാലയം നിർദേശിച്ചിരുന്നു. പുതിയ നിയമങ്ങൾ മേയ് 26-ന് പ്രാബല്യത്തിൽ വന്നിട്ടുണ്ട്.എന്നാൽ ട്വിറ്റർ ആദ്യം ഇതിന് വഴങ്ങിയിരുന്നില്ലെങ്കിലും പിന്നീട് ചീഫ് കംപ്ലെയൻസ് ഓഫീസറെ നിയമിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക