രാജ്യത്ത് ഡ്രോണ്‍ ഉപയോഗത്തിന് പുതുക്കിയ മാര്‍ഗനിര്‍ദ്ദേശങ്ങളുടെ കരട് സര്‍ക്കാര്‍ പുറത്തിറക്കി. അടുത്ത മാസം അഞ്ചാം തീയതി വരെ പൊതുജനങ്ങള്‍ക്ക് അഭിപ്രായം അറിയിക്കാം. നേരത്തെ പുറത്തിറക്കിയതിനേക്കാള്‍ താരതമ്യേന ലളിതമാണ് പുതിയ കരട്.
ജമ്മു കശ്മീരലടക്കം ഡ്രോണ്‍ ഭീഷണി ആവര്‍ത്തിക്കുമ്പോഴാണ് ഡ്രോണ്‍ ഉപയോഗത്തിനുള്ള പുതിയ കരട് ചട്ടം പുറത്തിറക്കിയത്. സ്വകാര്യ വാണിജ്യ ഉപയോഗം സംബന്ധിച്ച് പ്രതിപാദിക്കുന്ന കരടില്‍ ഡ്രോണുകളുടെ ലൈസന്‍സ്, ഉപയോഗത്തിന് അനുമതിയുള്ള പ്രദേശങ്ങള്‍, വിദേശ കമ്പനികള്‍ പാലിക്കേണ്ട നിയമങ്ങള്‍ അടക്കം പ്രതിപാദിച്ചിട്ടുണ്ട്.
ഡ്രോണ്‍ പറത്താന്‍ അനുമതിയുള്ളതും ഇല്ലാത്തതമായ പ്രദേശങ്ങള്‍ വ്യക്തമാക്കുന്ന ഡിജിറ്റല്‍ സ്കൈ പ്ലാറ്റ് ഫോം നിര്‍മ്മിക്കുമെന്നും കരട് നയത്തില്‍ വ്യക്തമാക്കുന്നു. തീരെ ചെറിയ ഡ്രോണുകള്‍ക്കും, ഗവേഷണ ആവശ്യത്തിനുള്ള ഡ്രോണ്‍ ഉപയോഗത്തിനും ലൈസന്‍സ് ആവശ്യമില്ലെന്നതാണ് പ്രധാനമാറ്റം. എന്നാല്‍ രണ്ട് കിലോഗ്രാമിന് മുകളില്‍ ഭാരമുള്ള ഡ്രോണുകള്‍ പ്രവര്‍ത്തിപ്പിക്കാന്‍ ലൈസന്‍സ് നിര്‍ബന്ധമാണ്. പതിനെട്ട് വയസ് തികഞ്ഞവര്‍ക്ക് മാത്രമേ ലൈസന്‍സ് നല്‍കുകയുള്ളൂ. പത്ത് വര്‍ഷമായിരിക്കും ലൈസന്‍സ് കാലാവധി.
ഇന്നലെ ജമ്മുവില്‍ എത്തിയ സംയുക്ത സൈനിക മേധാവി നിയന്ത്രണരേഖയിലെയും അന്താരാഷ്ട്ര അതിര്‍ത്തിയിലെയും സുരക്ഷാ ക്രമീകരണങ്ങള്‍ വിലയിരുപത്തി. രാത്രിയില്‍ നടന്ന സുരക്ഷ പരിശോധനക്കിടെയാണ് ജമ്മു വ്യോമത്താവളത്തിന്, സമീപം ഡ്രോണ്‍ കണ്ടെത്തിയത്. ഇതോടെ സൈന്യം വെടിയുതിര്‍ക്കുകയായിരുന്നു. തുടര്‍ന്ന് പാകിസ്ഥാന് അതിര്‍ത്തി ഭാഗത്തേക്ക് പോയെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. കഴിഞ്ഞ മാസം വ്യോമത്താവളത്തില്‍ ഡ്രോണ്‍ ആക്രമണം നടന്നിരുന്നു. കഴിഞ്ഞ ദിവസം അന്താരാഷ്ട്ര അതിര്‍ത്തിക്ക് സമീപം അര്‍ണിയ സെക്ടറിലും ബി എസ് എഫിന്റെ തെരച്ചിലിനിടയില്‍ ഡ്രോണ്‍ കണ്ടെത്തുകയും ചെയ്തതിനെ തുടർന്നാണ് പുതുക്കിയ കരട് നിയമം പ്രാബല്യത്തിൽ കൊണ്ട് വരുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക