യൂറോപ്പില്‍ വിനാശകരമായ വെള്ളപ്പൊക്കത്തിൽ മരിച്ചവരുടെ എണ്ണം 156 ആയി ഉയർന്നു. പടിഞ്ഞാറൻ യൂറോപ്പിൽ ഉണ്ടായ ദുരന്തത്തിൽ നിന്ന് 183 മരണങ്ങളെങ്കിലും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതായി രക്ഷാപ്രവർത്തനത്തിൽ ഏർപ്പെട്ട പോലീസ് അറിയിച്ചു.
പടിഞ്ഞാറൻ ജർമ്മനിയിലെ ഏറ്റവും കൂടുതൽ നാശനഷ്ടമുണ്ടായ പ്രദേശങ്ങളിലൊന്നായ റൈൻലാൻഡ്-പാലറ്റിനേറ്റ് സംസ്ഥാനത്ത് മാത്രം 110 പേർ മരിച്ചതായി രക്ഷാപ്രവർത്തകർ റിപ്പോർട്ട് ചെയ്തു.
മേഖലയിൽ മാത്രം 670 പൗരന്മാർക്ക് പരിക്കേറ്റു. ഓസ്ട്രിയൻ അതിർത്തിയിലെ ബവേറിയയിൽ വെള്ളപ്പൊക്കത്തിൽ ഒരാൾ മരിച്ചു. ശനിയാഴ്ച പെയ്ത മഴയിൽ. ഓസ്ട്രിയയിൽ, സാൽസ്ബർഗ്, ടൈറോൾ പ്രദേശങ്ങളിൽ അഗ്നിശമന സേനാംഗങ്ങൾ അതീവ ജാഗ്രത പുലർത്തുന്നുണ്ടായിരുന്നു.
“കനത്ത മഴയും കൊടുങ്കാറ്റും നിർഭാഗ്യവശാൽ ഓസ്ട്രിയയിലെ പല സ്ഥലങ്ങളിലും കനത്ത നാശനഷ്ടമുണ്ടാക്കുന്നു,” ചാൻസലർ സെബാസ്റ്റ്യൻ കുർസ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക