കനത്ത മഴയിൽ മണ്ണിടിഞ്ഞ് വീണ് തടസപ്പെട്ട കൊങ്കണ്‍ പാതയിലേക്കുള്ള ട്രെയിൻ ഗതാഗതം പുനസ്ഥാപിച്ചു. മംഗളൂരുവിനടുത്താണ് മണ്ണിടിച്ചിൽ ഉണ്ടായത്. ശനിയാഴ്ച അർദ്ധരാത്രിയോടെ പാതയിലെ മണ്ണ് നീക്കം ചെയ്യുന്നത് കഴിഞ്ഞത്. ഞായറാഴ്ച്ച ഉദ്യോഗസ്ഥർ ഫിറ്റ്നസ് സർട്ടിഫിക്കറ്റ് നൽകി.
8.50 ന് ആദ്യത്തെ പാസഞ്ചർ ട്രെയിൻ കടത്തിവിട്ടു. മണിക്കൂറിൽ 10 കിലോമീറ്റർ വേഗതയിലാണ് അജ്മീർ – ഏറണാകുളം എക്സ്പ്രസ് തീവണ്ടി കേടുപാടുകൾ തീർത്ത പാതയിലൂടെ കടന്നുപോയത്. അപകട സാധ്യത കണക്കിലെടുത്ത് വേഗത കുറച്ചു മാത്രമെ ഇത് വഴി തീവണ്ടികൾ കടത്തിവിടു.
മംഗളൂരു ജംങ്ഷൻ – തോക്കൂർ റെയിൽവേ സ്റ്റേഷനുകൾക്കിടയിൽ കുലശേഖര തുരങ്കത്തിനടുത്താണ് 50 മീറ്ററോളം പാളം മണ്ണിടിഞ്ഞ് വീണ് മൂടിയത്. ഇതോടെ രണ്ട് ദിവസമായി കൊങ്കണ്‍ പാത വഴിയുള്ള തീവണ്ടി ഗതാഗതം തടസപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക