സംസ്ഥാനത്ത് സ്ത്രീധന പീഡനം വർധിക്കുന്നുവെന്ന് കോടതി. സ്ത്രീധന വിഷയത്തിലുള്ള പീഡനം മൂലം ഭർതൃ വീട്ടിലെ പെൺകുട്ടികളുടെ ജീവിതം അപകടകരമായി തീരുകയാണെന്നും കോടതി പറഞ്ഞു. സ്ത്രീധന പീഡനകേസിൽ തിരുവനന്തപുരം സ്വദേശിയായ യുവ ഡോക്ടറുടെയും കുടുംബത്തിന്റെയും മുൻകൂർ ജാമ്യാപേക്ഷ തള്ളിക്കൊണ്ടായിരുന്നു കോടതിയുടെ പരാമർശം. കേരളത്തിലെ സ്ത്രീധന പീഡന മരണങ്ങളിൽ ഇടപെടലുമായി ദേശീയ വനിതാ കമ്മിഷൻ രംഗത്തുവന്നിരുന്നു.
കരിപ്പൂര്‍ സ്വര്‍ണക്കടത്ത് കേസിൽ രണ്ടു പേര് കൂടി പിടിയില്‍
വിസ്മയ കേസിൽ 15 ദിവസത്തിനകം വിശദമായ റിപ്പോർട്ട് സമർപ്പിക്കുവാൻ കൊല്ലം ജില്ലാ പൊലീസ് സൂപ്രണ്ടിനോട് ദേശീയ വനിതാ കമ്മിഷൻ നിർദേശം നൽകിയിരുന്നു. സ്ത്രീധനത്തിന്റെ പേരിൽ ഭർതൃവീടുകളിൽ ഇപ്പോഴും പെൺകുട്ടികൾ നിരന്തരം പീഡനം അനുഭവിക്കുകയാണെന്നും ഹൈക്കോടതി ചൂണ്ടിക്കാണിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക