തിരുവനന്തപുരം: യുഎഇ എംബസിയുടെ പേരില്‍ മുന്‍ മന്ത്രി എകെ ബാലന്റെ മകന്റെ ഭാര്യ നമിതയില്‍ നിന്നും പണം തട്ടിയെടുക്കാന്‍ ശ്രമം.
തെരഞ്ഞെടുപ്പിനോട് അടുത്തുള്ള ദിവസമാണ് കേരളത്തില്‍ എത്തിയത്. ഇപ്പോള്‍ വിസാ കാലാവധി കഴിയാറായതോടെയാണ് മടങ്ങിപോക്കിനുള്ള നടപടികള്‍ ആരംഭിച്ചത്. അങ്ങനെ എംബസിക്ക് മെയില്‍ അയക്കുകയെന്ന തീരുമാനത്തില്‍ ഗൂഗിളില്‍ സെര്‍ച്ച് ചെയ്യുകയായിരുന്നു. മെയില്‍ അയച്ചു. ഏജന്റിനെ സമീപിക്കാനായിരുന്നു നിര്‍ദേശം.
നമ്പറും തന്നു. അദ്ദേഹത്തെ ബന്ധപ്പെട്ടപ്പോള്‍ വ്യക്തി വിവരങ്ങള്‍ ആവശ്യപ്പെട്ടു. പാസ്പോര്‍ട്ട് കോപ്പി, വിസാ കോപ്പി, എമിറേറ്റ്സ് ഐഡി എന്നിവ അയക്കാനും നിര്‍ദേശിച്ചു. അയച്ചാല്‍ പെര്മിഷന് ലെറ്റര്‍ തരാന്‍ കഴിയുമെന്നും ഒരാള്‍ക്ക് വീതം 8000 വീതം വെച്ച് നല്‍കാനുമായിരുന്നു നിര്‍ദേശം.
എന്നാല്‍ അദ്ദേഹത്തിന്റെ ഇംഗ്ലീഷ് അത്ര മികച്ചതായിരുന്നില്ല. എംബസിയിലെ ഒരാള്‍ ഇങ്ങനെ സംസാരിക്കില്ല. പക്ഷെ അത്യാവശ്യം ആയതിനാല്‍ മെയിലിന് മറുപടി നല്കി. തുടര്‍ന്ന് മറുപടിയായി ലഭിച്ച മെയിലിലാണ് പണം ആവശ്യപ്പെട്ടത്. എന്നാല്‍ സംശയം തോന്നിയതിനാല്‍ അയച്ചില്ല. പകരം സൈബര്‍ സെല്ലിനെ സമീപിക്കുകയായിരുന്നു.നമിത പരാതിയില്‍ വ്യക്തമാക്കി.
[email protected] എന്ന വിലാസത്തില്‍ നിന്നായിരുന്നു ഇ മെയില്‍ വന്നത്. പരാതിയുടെ അടിസ്ഥാനത്തില്‍ കേസെടുത്ത സൈബര്‍ സെല്ല് അന്വേഷണം തുടങ്ങി.
പ്രതികരിക്കാൻ ഇവിടെ എഴുതുക