മാവോയിസ്റ്റ് ബന്ധം സംശയിക്കുന്ന ആളുകളുടെ കടയില്‍ നിന്ന് ലഘുലേഖ കണ്ടെത്തി. കോഴിക്കോട്ടെ ഓഫീസില്‍ നിന്നാണ് ലഘുലേഖ പൈൽസ് പിടിച്ചെടുത്തത്. ഇതിനുമുന്നെ വ്യാപാരികള്‍ക്ക് നല്കിയ ഭീഷണിക്കത്തിന്റെ കൈപ്പടയിലുള്ള കുറിപ്പുകളാണ് കണ്ടെത്തിയത്. മൂന്ന് വ്യാപാരി പ്രമുഖര്‍ക്കാണ് കത്തുകൾ ലഭിച്ചിരുന്നു. കുറിപ്പുകള്‍ കണ്ടെത്തിയത് പാറോപ്പടി ഹബീബ് റഹ്മാന്റെ ഓഫീസില്‍ നിന്നാണ്.
ഇരുവര്‍ സംഘത്തില്‍ ഒരാള്‍ക്ക് നേരെ ആരോപണങ്ങള്‍ നേരത്തെ ഉണ്ടായിരുന്നു. മാവോയിസ്റ്റ് പ്രവര്‍ത്തനങ്ങള്‍ക്കായി പണം നല്‍കണമെന്നും ഇല്ലെങ്കില്‍ ബിസിനസ് തകര്‍ക്കുമെന്നും ഭീഷണിപ്പെടുത്തിയാണ് വ്യാപാരികള്‍ക്ക് ലഭിച്ച കത്തിൽ പരാമർശിക്കുന്നത്. വയനാട്ടില്‍ നിന്നും രജിസ്റ്റേര്‍ഡായി അയച്ച കത്ത് കോഴിക്കോട്ടെ വ്യാപാരികള്‍ക്കാണ് ലഭിച്ചത്.
കത്തുകള്‍ അയച്ചവര്‍ കോഴിക്കോട് സ്വദേശികളാണെന്നും ഇവര്‍ക്ക് മാവോയിസ്റ്റ് ബന്ധമുണ്ടെന്നും പൊലീസ് അനേഷിക്കുന്നുണ്ട്, കോഴിക്കോട് നിന്ന് കാര്‍ മാര്‍ഗം വയനാട്ടിലെത്തിയ ഇരുവര്‍ സംഘം അവിടെ നിന്ന് രജിസ്റ്റര്‍ കത്ത് അയക്കുകയായിരുന്നു എന്നാണ് അന്വേഷണ നിഗമനം.
മാവോയിസ്റ്റുകളുടെ പേരില്‍ ഇവര്‍ തട്ടിപ്പ് നടത്തുകയായിരുന്നോ എന്നും അന്വേഷണ സംഘം പരിശോധിക്കുന്നുണ്ട്. ഇരുവര്‍ സംഘത്തില്‍പ്പെട്ട കോഴിക്കോട് പാറോപ്പടി സ്വദേശി ഹബീബ് റഹ്മാന്റെ ഓഫീസില്‍ ക്രൈംബ്രാഞ്ച് എസിപി ടി പി ശ്രീജിത്തിന്റെ നേതൃത്വത്തിലുള്ള സംഘം പരിശോധന നടത്തിയത്
പ്രതികരിക്കാൻ ഇവിടെ എഴുതുക