കർഷകരുടെ പാര്‍ലമെന്റ് മാര്‍ച്ച് സമരവേദി മാറ്റി. പോലീസുമായി നടന്ന ചർച്ചക്കുശേഷമാണ് സംയുക്ത കിസാന്‍ മോര്‍ച്ച തീരുമാനമെടുത്തത്. മാര്‍ച്ചിന്റെ സമരവേദി ജന്തര്‍മന്തറിലേക്കാണ് മാറ്റിയിരിക്കുന്നത്. വര്‍ഷകാല സമ്മേളനം അവസാനിക്കുന്നത് വരെ ദിവസേന പ്രതിഷേധം നടത്തുവാനും തീരുമാനിച്ചിട്ടുണ്ട്. സമാധാനപരമായി സമരം നടത്തുവാനാണ് കിസാന്‍ മോര്‍ച്ചയുടെ തീരുമാനം. ഇക്കാര്യം അവർ തന്നെ വ്യക്തമാക്കിയിട്ടുണ്ട്.
പാര്‍ലമെന്റ് സമ്മേളനം നടക്കുന്നതിനാല്‍ ക്രമസമാധാന പ്രശ്നങ്ങളിലേക്ക് പോകരുതെന്നും സമരവേദി മാറ്റണമെന്നും ഡൽഹി പോലീസ് അഭ്യർത്ഥിച്ചിരുന്നു. അതേസമയം, ദിവസേന ഇരുനൂറ് കർഷകർ വീതം രാജ്പഥിന് സമീപം ഉപരോധം നടത്തുമെന്നാണ് കര്‍ഷക സംഘടനകള്‍ നേരത്തെ പ്രഖ്യാപിച്ചിരുന്നത്. ഈ തീരുമാനത്തിലാണ് മാറ്റം വരുത്തിയിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക