ആക്ടിവിസ്റ്റ്, റേഡിയോ ജോക്കി, അവതാരക എന്നീ നിലകളിൽ പ്രശസ്തയായ ട്രാന്‍സ് യുവതി അനന്യ കുമാരി അലക്സ് മരിച്ച നിലയിൽ. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം. കൊച്ചി ഇടപ്പള്ളി ലുലുമാളിന് സമീപത്തായുള്ള ഫ്ലാറ്റിലാണ് അനന്യയെ മരിച്ച നിലയിൽ കണ്ടെത്തിയത്. അടുത്തിടെയാണ് അനന്യ തന്റെ ശസ്ത്രക്രിയയില്‍ ഡോക്ടറിന് സംഭവിച്ച പിഴവ് തുറന്ന് പറഞ്ഞത്. ശസ്ത്രക്രിയ കഴിഞ്ഞ് ഒരു വര്‍ഷം പിന്നിട്ടിട്ടും തനിക്ക് ജോലി ചെയ്യുവാൻ സാധിക്കുന്നില്ലെന്നായിരുന്നു അനന്യ വെളിപ്പെടുത്തിയത്.
കഴിഞ്ഞ വർഷമായിരുന്നു ഇവരുടെ ശസ്ത്രക്രിയ. ലിംഗമാറ്റ ശസ്ത്രക്രിയയില്‍ ഡോക്ടര്‍ക്ക് പിഴവ് സംഭവിച്ചു എന്ന് അനന്യ തന്നെയാണ് ആരോപിച്ചത്. തനിയ്ക്ക് ശാരീരിക പ്രശ്നങ്ങളുണ്ടെന്നും കൂടുതൽ സമയം എഴുന്നേറ്റു നിൽക്കുവാൻ സാധിക്കില്ലെന്നും അവർ പറഞ്ഞിരുന്നു. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ സംസ്ഥാനത്തെ ആദ്യ ട്രാന്‍സ് സ്ഥാനാര്‍ത്ഥിയെന്ന വിശേഷണത്തോടെ വേങ്ങരയില്‍ നിന്നും മത്സരിയ്ക്കാന്‍ തീരുമാനിച്ചിരുന്നെങ്കിലും ഡിഎസ്ജിപിയുമായുള്ള അഭിപ്രായ വ്യത്യാസങ്ങളെ തുടർന്ന് പിന്മാറുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക