പത്തനംതിട്ട: പി.ഐ.പി ഇടതുകര കനാല്‍ കടന്നു പോകുന്ന കാരംവേലി, നാരങ്ങാനം ഭാഗങ്ങളില്‍ മാലിന്യം തള്ളല്‍ വ്യാപകമായി കൂടുന്നതിനോടൊപ്പം, കാട് വളരുന്നതായും പരാതി. കഴിഞ്ഞ ജനുവരിയില്‍ കാട് വെട്ടിതെളിച്ച് അറ്റകുറ്റപ്പണി നടത്തിയ കനാലിനുള്ളിലാണ് 6 മാസങ്ങള്‍ക്കു ശേഷം കാട് വീണ്ടും നിറയാന്‍ തുടങ്ങിയത്.
ഇതിന് പിന്നാലെയാണ് ഗാര്‍ഹിക മാലിന്യങ്ങള്‍ കനാലില്‍ തള്ളുന്ന പ്രവണതയും എതാനും നാളുകളായി വ്യാപകമായി വര്‍ദ്ധിച്ചുവരുകയാണ്. റോഡുകളിലൂടെ രാത്രി കാലങ്ങളില്‍ വാഹനങ്ങളില്‍ പോകുന്നവരാണ് കവറിലാക്കിയ മാലിന്യം തള്ളുന്നതെന്നാണ് സമീപവാസികൾ വ്യക്തമാക്കുന്നത്. ഇത് പ്രകൃതിയെയും പ്രദേശവാസികളെയും ഒരുപോലെ ബാധിക്കുകയാണ്
മഴക്കാലമായതിനാല്‍ ഉറവ ജലവും,കനാലിലേക്ക് റോഡുകളിലെ ഭാഗങ്ങളില്‍ നിന്ന് ഒഴുകിയിറങ്ങുന്ന വെള്ളവും കെട്ടിക്കിടന്ന് കൊതുക് പെരുകുന്നത് സാംക്രമിക രോഗഭീതിയും ഉയര്‍ത്തുന്നു. മാലിന്യ പ്രശ്നം പരിഹരിക്കാന്‍ കാട് വെട്ടിത്തെളിച്ച് ശുചീകരിക്കണമെന്നാണ് നാട്ടുകാരുടെ പ്രധാനാവശ്യം.
പ്രതികരിക്കാൻ ഇവിടെ എഴുതുക